15 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയില്‍
15 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയില്‍
Tuesday, July 2, 2024 1:43 PM IST
ആലപ്പുഴ: മാന്നാറില്‍നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന.

പെണ്‍കുട്ടിയെ കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് ഉച്ചയ്ക്ക് ശേഷം പരിശോധന നടത്തും. ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ അടക്കം പരിശോധന നടത്തുമെന്നാണ് വിവരം.

മാന്നാറില്‍ നിന്ന് 20 വയസുകാരിയായ കല എന്ന പെണ്‍കുട്ടിയെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലും അന്ന് പോലീസിന് ലഭിച്ചിരുന്നില്ല.

ഇവരെ കാണാതായിട്ടുണ്ടെന്നും കൊലപ്പെടുത്തി കുഴിച്ച് മൂടിയതാണെന്നും രണ്ട് മാസം മുമ്പാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<