കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു: കെ. രാധാകൃഷ്ണൻ എംപി
കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു: കെ. രാധാകൃഷ്ണൻ എംപി
Sunday, June 30, 2024 3:13 PM IST
ന്യൂഡൽഹി: കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ. രാധാകൃഷ്ണൻ എംപി.

കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്‍റിനെ വേട്ടയാടുകയാണ്. അവർ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. ഇത് രാഷ്ട്രീയ പകപോക്കലിന് ഉള്ള നീക്കമാണ്.

സഹകരണ മേഖലയിൽ ഇടതുപക്ഷത്തിന്‍റെ സ്വാധീനം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. ഓരോ ആവശ്യങ്ങൾക്കും ജനങ്ങളിൽ നിന്നും പണം പിരിക്കാറുണ്ട്. ഈ പണം ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. മിച്ചം വരുന്ന പണം ബാങ്കുകളിലാണ് സൂക്ഷിക്കുന്നത്.

പിരിക്കുന്ന പൈസ ആർക്കെങ്കിലും കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുകയല്ല. മറിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുകയും ആവശ്യത്തിന് എടുക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. കള്ളപ്പണം ഉണ്ടാക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎമ്മെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<