പീഡനക്കേസ് പ്രതിയായ നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തു; സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിൽ ഉന്തും തള്ളും
പീഡനക്കേസ് പ്രതിയായ നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തു; സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിൽ ഉന്തും തള്ളും
Sunday, June 30, 2024 9:24 AM IST
പത്തനംതിട്ട: പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെ ചൊല്ലി ലോക്കൽ കമ്മിറ്റി യോഗത്തിൽ കൈയാങ്കളി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം.

ടൗൺ നോർത്ത് എൽസി സെക്രട്ടറിയായിരുന്ന സി.സി. സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരികെ എടുത്തത് റിപ്പോർട്ട് ചെയ്യാൻ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാൻ സജിമോൻ എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു. തർക്കത്തിനൊടുവിൽ സജിമോനെ യോഗത്തിൽനിന്ന് ഇറക്കിവിട്ടു.

യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിന്‍റെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്‍റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസും സജിമോന്‍റെ പേരിലുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ കണ്ട്രോൾ കമ്മീഷനാണ് തിരിച്ചെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<