കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടിൽ മുങ്ങി രാജ്യതലസ്ഥാനം, വ്യാപക നാശനഷ്ടങ്ങൾ
കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടിൽ മുങ്ങി രാജ്യതലസ്ഥാനം, വ്യാപക നാശനഷ്ടങ്ങൾ
Friday, June 28, 2024 2:57 PM IST
ന്യൂഡൽഹി: രണ്ടുദിവസമായി തുടരുന്ന കനത്തമഴയെത്തുടർന്ന് വെള്ളക്കെട്ടിൽ മുങ്ങി രാജ്യതലസ്ഥാനം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

ഡൽഹി, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്. പലയിടത്തും വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴ മെട്രോ സർവീസുകളെയും ബാധിച്ചു.

ഡൽഹി ആസാദ് മാർക്കറ്റ് അടിപ്പാതയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാറിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നു. ഏതാനും തൊഴിലാളികൾ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.



പ്രതീക്ഷിച്ചതിലും നേരത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ ഡൽഹിയിൽ പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡൽഹിയിൽ 154 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

കനത്ത മഴയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മേൽക്കൂര തകർന്ന് ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



മഴക്കെടുതി വിലയിരുത്താൻ ലഫ്. ഗവർണർ വി.കെ. സക്‌സേന ഇന്ന് ഡൽഹി സർക്കാരിന്‍റെ ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂം സജ്ജീകരിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഡൽഹിയിലെ എല്ലാ മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റിൽ അടിയന്തര യോഗം ചേരും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<