കണ്ണൂര്‍: കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ പരാതി പുറത്ത്. 2023 ഏപ്രിലിലാണ് മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.

യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്‍റെ പരാതിയില്‍ പറയുന്നത്. തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയിൽ പറയുന്നുണ്ട്.

ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദരേഖ വന്നത്. പരാതിയെക്കുറിച്ച് മൂന്ന് തവണ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചു. എന്നാൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഒരു കൊല്ലത്തോളം ജില്ലാ കമ്മിറ്റി തയാറായില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് അന്വേഷണ കമ്മീഷൻ നടത്തിയതെന്നും മനു തോമസ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.