ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യത്തിന്‍റെ ഇരുണ്ട മണിക്കൂറിൽ സ്വേച്ഛാധിപത്യ രീതിയിലാണ് ബില്ലുകൾ പാസാക്കിയത്. പുതിയ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും മമത ആവശ്യപ്പെട്ടു.

146 എംപിമാരെ സസ്പെൻഡ് ചെയ്ത സമയത്താണ് മൂന്ന് ബില്ലുകളും ലോക്സഭയിൽ പാസാക്കിയത്. അതുകൊണ്ട് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ), ഭാരതീയ നാഗരിക സുരക്ഷാ സൻഹിത എന്നീ മൂന്ന് നിയമങ്ങൾ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു.

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.