മലപ്പുറം: തിരൂരിനടുത്ത് വൈലത്തൂര്‍ ചിലവില്‍ ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സിനാന്‍റെയും കുഴഞ്ഞുവീണ് മരിച്ച മുത്തശി ആസ്യയുടേയും മൃതദേഹം ഖബറടക്കി. ചിലവിൽ ജുമാമസ്ജിദിലായിരുന്നു ഇരുവരുടേയും ഖബറടക്കം.

കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്‍റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായത്. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. വീട്ടില്‍നിന്ന് നിസ്കാരത്തിനായി മസ്ജിദിലേക്ക് പോയ സിനാനെ അയല്‍വീട്ടിലെ ഗേറ്റിനുള്ളില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് കുട്ടിയുടെ മൃതദേഹം കാണാനെത്തിയ കുന്നശേരി ആസിയ (55) ഹൃദയാഘാതം മൂലമാണ് മരിച്ചത്.