ന്യൂഡൽഹി: നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. റോസ് അവന്യു കോടതിക്ക് സമീപത്തുവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.

ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. ഫേക്ക് നോട്ടുകള്‍ വാരിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും റോഡില്‍ കുത്തിയിരുന്നും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര സേനയെ അടക്കം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്. മന്ത്രി രാജിയവയ്ക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങളുയർത്തിയാണ് പ്രതിഷേധം.