ന്യൂഡൽഹി: നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നോണ്‍ സ്‌റ്റോപ്പ് ചോദ്യപേപ്പര്‍ ചോര്‍ച്ചയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

റഷ്യ-യുക്രെയ്ന്‍ യുദ്ധം പോലും മോദിജിക്ക് നിര്‍ത്താന്‍ കഴിഞ്ഞെന്നാണ് പറയുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച മാത്രം തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് രാഹുല്‍ പരിഹസിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല.വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂടി കൈക്കലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മോദി ഇതിന് സൗകര്യമൊരുക്കുന്നു. ഇത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.