ഗുരുഗ്രാം: മതിയായ രേഖകൾ ഇല്ലാതിരുന്നതിനെ തുടർന്ന് പോലീസ് പിടിച്ചെടുത്ത ബൈക്ക്, പോലീസുകാരനെ മർദിച്ചതിന് ശേഷം ഒരു സംഘമാളുകൾ തട്ടിയെടുത്തു. ഗുരുഗ്രാമിലാണ് സംഭവം.

സ്‌പെഷ്യൽ പോലീസ് ഓഫീസർ (എസ്‌പിഒ) സന്ദീപിനാണ് മർദനമേറ്റത്. മറ്റ് പോലീസുകാർക്കൊപ്പം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ബൈക്ക് യാത്രികനോട് ഇദ്ദേഹം രേഖകൾ ആവശ്യപ്പെട്ടത്.

എന്നാൽ ബൈക്ക് യാത്രികന്‍റെ പക്കൽ രേഖകൾ ഒന്നുമില്ലാതിരുന്നതിനെ തുടർന്ന് അദ്ദേഹം ബൈക്ക് പിടിച്ചെടുത്തു. തുടർന്ന് വാഹനത്തെയും യാത്രികനെയും കസ്റ്റഡിയിലെടുത്ത് സെക്ടർ 40 പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനൊരുങ്ങി.

ഇതിനിടെ ബൈക്ക് യാത്രികൻ വിളിച്ചതിനെ തുടർന്ന് രണ്ടുപേർ സ്ഥലത്തെത്തി. ഇവർ സന്ദീപിനെ കൈയേറ്റം ചെയ്യുകയും ബൈക്ക് തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കേസിൽ ഉൾപ്പെട്ട സുഭാഷ് എന്നയാളെ അറസ്റ്റ് ചെയ്തുവെന്നും മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.