ഡോര്‍ട്ട്മുണ്‍ഡ്: യൂറോകപ്പിൽ ജോർജിയായെ കീഴടക്കി തുർക്കി. ആക്രമണങ്ങൾക്കൊണ്ടും പ്രത്യാക്രമണങ്ങൾക്കൊണ്ടും നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ ജയം. 25-ാം മിനിറ്റില്‍ മെര്‍ട്ട് മള്‍ഡറുടെ ഗോളില്‍ തുർക്കി മുന്നിലെത്തി.

32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്‌സെയിലൂടെ ജോര്‍ജിയ ഒപ്പമെത്തി. ആദ്യ പകുതി സമനിലയിൽ അവസാനിച്ചതിനു പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജോര്‍ജിയ ആക്രമണത്തിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുത്തോടെ തീപാറുന്ന പോരാട്ടമാണ് ഗ്രൗണ്ടിൽ കണ്ടത്.

എന്നാല്‍ 65-ാം മിനിറ്റില്‍ ആര്‍ദ ഗുലെറിലൂടെ തുർക്കി ലീഡ് എടുത്തു. തുടർന്ന് മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും തുര്‍ക്കി സ്വന്തമാക്കുകയായിരുന്നു.