എസ്ഐയെ വാഹനമിടിപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
എസ്ഐയെ വാഹനമിടിപ്പിച്ച സംഭവം; പോലീസ് കേസെടുത്തു
Sunday, June 16, 2024 9:43 AM IST
പാലക്കാട്: തൃത്താലയിൽ എസ്ഐയെ വാഹനമിടിപ്പിച്ച സംഭവത്തിൽ പോലീസ് കൊലപാതക ശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. എസ്ഐയെ ഇടിച്ച കാറിനുള്ളിൽ രണ്ടുപേർ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കാറോടിച്ചിരുന്ന അലൻ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണ്. ഇരുവർക്കുമായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


എസ്ഐ ശശിയെയാണ് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചത്. ബോധപൂർവം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ വ്യക്തമാക്കി. എസ്ഐയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി.

ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും സിഐ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<