തിരുവനന്തപുരം: ക്രിമിനലുകളെ പോലീസിൽ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥർ തിരുത്താൻ തയാറാകുന്നേയില്ല. അവരെ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്‍റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തും. പോലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നത്. എട്ടു വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു.

ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പോലീസ് മാറിക്കഴിഞ്ഞു. എട്ടുവര്‍ഷം ആഭ്യന്തരവകുപ്പ് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നിര്‍ഭയമായി കടന്നു ചെല്ലാവുന്ന ഇടങ്ങളായി കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ മാറി. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ശക്തമായ നടപടികള്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതികള്‍ അറിയിക്കാനും സംവിധാനമുണ്ട്. പരാതികളില്‍ ഇരയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കുന്ന സമീപനമാണ് പോലീസിനെന്നും അദ്ദേഹം വ്യക്തമാക്കി.