ആസാമില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തും:ഹിമന്ത ബിശ്വ ശര്‍മ്മ
ആസാമില്‍ വന്‍ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തും:ഹിമന്ത ബിശ്വ ശര്‍മ്മ
Monday, June 10, 2024 2:34 PM IST
ഗുവാഹത്തി: അടുത്ത തവണ‌‌യും എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് സംസ്ഥാനത്ത് മികച്ച പ്രകടനം നടത്താനായെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ 90 മുതല്‍ 100 സീറ്റുകള്‍ വരെ വിജയിക്കാനാകുമെന്നും ഹിമന്ത പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 93 നിയമസഭ മണ്ഡലങ്ങളില്‍ മുന്നിട്ട് നിന്നത് എന്‍ഡിഎ സഖ്യമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

11 സീറ്റുകളാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ആസാമില്‍ വിജയിച്ചത്. ആകെ 14 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 9 സീറ്റുകളില്‍ ബിജെപിക്ക് നേടാനായപ്പോള്‍ സഖ്യകക്ഷികളായ എജെപിക്കും യുപിപിഎല്ലിനും ഒരു സീറ്റില്‍ വീതമാണ് വിജയിക്കാനായത്.


കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 126 സീറ്റുകളില്‍ 75 സീറ്റുകളില്‍ വിജയിച്ചാണ് എന്‍ഡിഎ സര്‍ക്കാര്‍ ആസാമില്‍ ഭരണം നിലനിര്‍ത്തിയത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി 60 സീറ്റുകളിലാണ് വിജയിച്ചത്. എജെപി ഒന്‍പതും യുപിപിഎല്‍ ആറും സീറ്റുകളാണ് നേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<