ജയ്പുര്‍: നീറ്റ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ ദൗസ, കോട്ട എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കും.

കോട്ടയില്‍ ബഗിഷ തിവാരി(18) ആണ് ജീവനൊടുക്കിയത്. ജവഹര്‍ നഗര്‍ ഏരിയയിലെ ഒരു കെട്ടിടത്തിന്‍റെ ഒമ്പതാംനിലയില്‍ നിന്നും ചാടുകയായിരുന്നു. പ്രദേശവാസികളിലൊരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവതി ചെവിക്കൊണ്ടില്ല.

മധ്യപ്രദേശിലെ രേവ സ്വദേശിയാണ് ബഗിഷ. കോട്ടയില്‍ ഒരു വര്‍ഷമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. മൃതദേഹം മഹാറാവു ഭീം സിംഗ് ആശുപത്രി മോര്‍ച്ചറിയില്‍. ഈ വര്‍ഷം കോട്ടയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്ന പതിനൊന്നാമത്തെ കേസാണിത്. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ 26 വിദ്യാര്‍ഥി ജീവനൊടുക്കയതായാണ് റിപ്പോര്‍ട്ട്.

ദൗസയില്‍ അജിത് മീണ എന്ന വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വെെവകുന്നേരമാണ് സംഭവം. ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു. മൂന്നാംവട്ടവും നീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.