ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളൊരുക്കി യാത്ര ചെയ്ത സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ പോലീസ് കേസെടുക്കും. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്.

ആര്‍ടിഒ സ്വീകരിച്ച നടപടിയെയും മാധ്യമങ്ങളെയും പരിഹസിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സഞ്ജു വീഡിയോ ചെയ്തിരുന്നു. ആര്‍ടിഒ കേസ് കൂടി വന്നതോടെ തന്‍റെ യൂട്യൂബ് ചാനലിന് റീച്ച് കൂടിയെന്നായിരുന്നു പരിഹാസം.

ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. സഞ്ജുവിനെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

ആര്‍ടിഒ എടുത്ത കേസ് ആലപ്പുഴ കോടതിയിലേക്ക് കൈമാറാനും പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ സഞ്ജു ഇനി കേസിന്‍റെ വിചാരണ നടപടികള്‍ നേരിടേണ്ടി വരും.