മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം; വില്ലനായത് വിഷവാതകം
മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം; വില്ലനായത് വിഷവാതകം
Sunday, June 2, 2024 12:26 PM IST
കോഴിക്കോട്: ഹോട്ടലിന്‍റെ മാലിന്യ ടാങ്കില്‍ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ വില്ലനായത് വിഷവാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ടാങ്കിനടിയിലെ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികൾ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. തൊഴിലാളികളുടെ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഏതു വിഷവാതകമാണ് ശ്വസിച്ചതെന്ന് അറിയാൻ കെമിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. ഇതിനായി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു.

ഇരിങ്ങാടന്‍ പള്ളി- കാളാണ്ടിത്താഴം റോഡിന്‍റെ ഓരത്തെ അമ്മാസ് ധാബ ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കിനാലൂര്‍ എറമ്പറ്റ തഴമാട്ടുമ്മല്‍ അശോകന്‍ (56), നടവണ്ണുര്‍ കരുവണ്ണൂര്‍ തോലേറ്റിയില്‍ റെനീഷ് (43) എന്നിവരാണ് മലിനടാങ്കില്‍ വീണ് മരിച്ചത്.

പുതിയ നടത്തിപ്പുകാര്‍ക്ക് ഹോട്ടല്‍ കൈമാറുന്നതിന്‍റെ ഭാഗമായാണ് മാലിന്യടാങ്ക് വൃത്തിയാക്കാനുള്ള ശ്രമം നടന്നത്. പുതിയ നടത്തിപ്പുകാരുടെ ആവശ്യപ്രകാരമാണ് ഉടമയായ രാജശ്രീ തൊഴിലാളികളുമായി ടാങ്ക് വൃത്തിയാക്കാന്‍ എത്തിയിരുന്നത്. ഹോട്ടലിനു അടുക്കള ഭാഗത്തിനു സമീപമാണ് ടാങ്ക്. പത്തടി ആളമുള്ള ടാങ്കില്‍ രണ്ടടി മലിനജലം െകട്ടിക്കിടന്നിരുന്നു. ഇതു വൃത്തിയാക്കുന്നതിനാണ് അശോകനും റെനീഷും എത്തിയത്.

ടാങ്കിന്‍റെ മാന്‍ഹോള്‍ മാറ്റി ഇറങ്ങിയ അശോകന്‍ ടാങ്കിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട് രക്ഷിക്കാനായി ഇറങ്ങിയ റെനീഷും കുഴഞ്ഞുവീണു. വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ റെസ്‌ക്യൂ ഓഫീസര്‍ മനുപ്രസാദ് ഓക്സിജൻ മാസ്കുമായി ഇറങ്ങിയാണ് രണ്ടുപരെയും പുറത്തെത്തിച്ചത്.

രണ്ടു തൊഴിലാളികളും ബോധരഹിതരായി മലിന ജലത്തിൽ വീണു കിടക്കുകയായിരുന്നു. ഇവരെ കയർകെട്ടിയാണ് മാൻഹോളിലൂടെ ഏറെ ദുഷ്കരമായി പുറത്തെടുത്തത്. ഈ സമയം രണ്ടുപേർക്കും അനക്കമുണ്ടായിരുന്നില്ല. ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കെട്ടിക്കിടന്ന മാലിന്യത്തിൽ നിന്നു രൂപപ്പെട്ട ഹൈഡ്രജൻ സൾഫൈഡ്, മീഥൈയ്ൻ വിഷ വാതകങ്ങളായിരിക്കാം തൊഴിലാളികളുടെ മരണത്തിന് കാരണമായതെന്ന് വെള്ളിമാടുകുന്ന് ഫയർസ്റ്റേഷൻ ഓഫീസർ റോബി വർഗീസ് പറഞ്ഞു. മാലിന്യ ടാങ്ക് പരിശോധിക്കാൻ സയന്‍റിഫിക് വിദഗ്ധന്‍റെ സഹായം പോലീസ് തേടിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<