ന്യൂഡല്‍ഹി: വിവേക് വിഹാറിലെ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ വെന്തു മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ അഞ്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചെന്ന് എഫ്‌ഐആര്‍.

ജനറേറ്ററുകളില്‍നിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്നായിരുന്നു ഫയര്‍ ഫോഴ്‌സിന്‍റെ കണ്ടെത്തല്‍. എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ ആക്കം കൂട്ടിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. അപകടസമയത്ത് 27 സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. അപകടസമയം 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും എഫ്‌ഐആറിലുണ്ട്.

ആശുപത്രി ഉടമ ഡോ.നവീന്‍ കിച്ചിയെ മാത്രമാണ് പ്രാഥമിക എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.