യുപിയിൽ 11കാരിയെ മൂന്നുപേർ പീഡിപ്പിച്ചു; കുട്ടിയുടെ ആരോഗ്യനില ഗുരുതരം
യുപിയിൽ 11കാരിയെ മൂന്നുപേർ പീഡിപ്പിച്ചു; കുട്ടിയുടെ ആരോഗ്യനില ഗുരുതരം
Monday, May 27, 2024 1:25 AM IST
ലക്നോ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 11 വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ പീഡിപ്പിച്ചു. പെൺകുട്ടി സീതാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും കുട്ടിയുടെ നില ഗുരുതരമാണെന്നും പോലീസ് പറഞ്ഞു.

റാംപൂർ കലാൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം, പെൺകുട്ടി തന്‍റെ ആടുകളെ മേയ്ക്കാൻ പോയ സമയം ഒരു ഇഷ്ടിക ചൂളയ്ക്ക് സമീപത്തുവച്ചാണ് അതിക്രമമുണ്ടായത്. പ്രതികളെല്ലാം 15 വയസിനടുത്ത് പ്രായമുള്ളവരാണ്.

പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം കുടുംബാംഗങ്ങളോട് വിവരിക്കുകയും അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് ആൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് സിധൗലിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<