അഗ്നിവീർ പദ്ധതിയെക്കുറിച്ച് രാഹുൽ ഗാന്ധി കുപ്രചരണം നടത്തുന്നു: അമിത് ഷാ
Saturday, May 25, 2024 9:51 PM IST
ഷിംല: അഗ്നിവീർ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെറ്റായ പ്രചരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
അഗ്നിവീർമാരിൽ 25 ശതമാനം പേർക്ക് സൈന്യത്തിൽ സ്ഥിരം നിയമനം ലഭിക്കുമെന്നും ബാക്കി 75 ശതമാനം പേർക്ക് സംസ്ഥാന സർക്കാരിലും അർദ്ധസൈനിക വിഭാഗത്തിലും സംവരണം നൽകുമെന്നും അമിത് ഷാ പറഞ്ഞു. അതുകൊണ്ട് തൊഴിൽ ലഭിക്കാത്ത അഗ്നിവീർമാർ അപൂർവമായേ ഉ ഉണ്ടാകുകയുള്ളുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അഗ്നിവീറിനെ കുറിച്ച് ഗാന്ധി തെറ്റായ പ്രചരണം നടത്തുകയാണെന്നും കള്ളം പറഞ്ഞ് പ്രശ്നം സൃഷ്ടിക്കുകയാണെന്നും ധർമശാലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷാ പറഞ്ഞു. നുണകൾ തെരഞ്ഞെടുപ്പ് വിഷയമാക്കുന്ന പാരമ്പര്യമാണ് രാഹുൽ ആരംഭിച്ചതെന്നും അഗ്നിവീർമാരാണ് ഏറ്റവും വലിയ ഉദാഹരണമെന്നും അമിത് ഷാ നേതാവ് പറഞ്ഞു.
"അഗ്നിവീർമാരിൽ 25 ശതമാനം പേർക്ക് സൈന്യത്തിൽ സ്ഥിരം നിയമനം ലഭിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ അഗ്നിവീറിന് പോലീസിൽ 10-20 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ പറഞ്ഞു.
അഗ്നിവീർമാർക്ക് പ്രായം, പരീക്ഷ തുടങ്ങി നിരവധി ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഫിസിക്കൽ ടെസ്റ്റിൽ ഹാജരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്വകാര്യ സെക്യൂരിറ്റി ഏജൻസികളും കമ്പനികളും അഗ്നിവീർമാർക്ക് മുൻഗണന നൽകും. അവർക്ക് സർക്കാർ ചെലവിൽ പരിശീലനം നൽകും. അവർക്ക് നല്ല ശമ്പളവും ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും ജോലിയും ലഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനായി ഹരിയാനയിൽ ബുധനാഴ്ച നടന്ന തന്റെ ആദ്യ തെരഞ്ഞെടുപ്പ് യോഗത്തിൽ, ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അഗ്നിവീർ പദ്ധതി ഒഴിവാക്കി ചവറ്റുകൊട്ടയിൽ തള്ളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.