കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്തവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഹരിഹരന്‍റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. അസഭ്യം പറഞ്ഞ ശേഷം രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹരിഹരന്‍റെ വീട്ടുമതിലില്‍ സ്‌ഫോടകവസ്തു ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു.

പ്രതികള്‍ ഉപയോഗിച്ച കാര്‍ കഴിഞ്ഞ ദിവസം ഉടമ സിബിന്‍ ലാലിന്‍റെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാൽ സിബിന്‍ ലാല്‍ കാറില്‍ ഉണ്ടായിരുന്നില്ല. മറ്റു ചിലരാണ് കാര്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

വടകരയില്‍ യുഡിഎഫ് സമ്മേളനത്തില്‍ ഹരിഹരന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സിപിഐഎം നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.കെ. ശൈലജക്കെതിരെയായിരുന്നു പരാമർശം. ഇതേതുടര്‍ന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.