ക­ളക്ട­റെ വി­മര്‍­ശി­ച്ച നേ­താ­വി­ന് കാര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ്­; പ്ര­തി­ഷേ­ധ­ത്തി­ന് ഭ­ര­ണാ­നുകൂ­ല സംഘടന
ക­ളക്ട­റെ വി­മര്‍­ശി­ച്ച നേ­താ­വി­ന് കാര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ്­; പ്ര­തി­ഷേ­ധ­ത്തി­ന് ഭ­ര­ണാ­നുകൂ­ല സംഘടന
Sunday, May 12, 2024 10:45 AM IST
‌തി­രു­വ­ന­ന്ത­പുരം: കു­ഴി­ന­ഖ ചി­കി­ത്സ­യ്­ക്കാ­യി സര്‍­ക്കാര്‍ ഡോക്ട­റെ വീ­ട്ടി­ലേ­ക്ക് വി­ളി­ച്ചു­വ­രു­ത്തിയ തി­രു­വ­ന­ന്ത­പു­രം ക­ളക്ട­റെ വി­മര്‍­ശി­ച്ച­ നേ­താവിന് കാര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് നല്‍­കി­യ­ സം­ഭ­വ­ത്തില്‍ പ്ര­തി­ഷേ­ധത്തി­നൊ­രു­ങ്ങി ഭ­ര­ണാ­നുകൂ­ല സം­ഘ­ടന. തി­ങ്ക­ളാ­ഴ്­ച 14 ജില്ല കള­ക്ട്രേ­റ്റി­ലേ­ക്കും പ്ര­തിഷേ­ധ മാര്‍­ച്ച് ന­ട­ത്താ­നാ­ണ് ജോ­യിന്‍റ് കൗണ്‍­സി­ലി­ന്‍റെ തീ­രു­മാനം.

കളക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വി­മര്‍ശിച്ചതിനാണ് സിപിഐയു­ടെ സര്‍വീസ് സംഘടനയായ ജോ­യിന്‍റ് കൗണ്‍സില്‍ നേതാവും ദേവസ്വം ബോര്‍ഡ് തഹസീല്‍ദാറുമായ ജയചന്ദ്രന്‍ കല്ലിംഗലിന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ­ത്.

അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതും ജീവനക്കാര്‍ക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചതും ചൂണ്ടി­ക്കാ­ട്ടി­യാ­യി­രു­ന്നു നോ­ട്ടീ­സ്. കള­ക്ടര്‍ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തി­യ സംഭ­വം വി­വാ­ദ­മാ­യി­രുന്നു. ഈ വി­ഷ­യ­ത്തില്‍ ന­ടന്ന ചാനല്‍ ചര്‍ച്ചയിലായി­രു­ന്നു ക­ള­ക്ടര്‍­ക്കെ­തി­രെ­യുള്ള ജയചന്ദ്രന്‍റെ വിമര്‍ശ­നം.

ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിനെയും ജീവനക്കാരോടുള്ള കളക്ടറുടെ പെരുമാറ്റത്തെയും ജയചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനമാണ് ചട്ടലംഘനമായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍­ദശം. എ­ന്നാല്‍ വി­ശ­ദീ­കര­ണം നല്‍­ക­ണ­മെ­ന്ന ആ­വശ്യം പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­ണ് ജോ­യിന്‍റ് കൗണ്‍­സി­ലി­ന്‍റെ ആ­വ­ശ്യം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<