ബംഗ­ളൂരു: കര്‍­ണാ­ട­ക­യില്‍ പത്താം ക്ലാ­സു­കാ­രി­യാ­യു­മായുള്ള വി­വാ­ഹം അ­ധി­കൃ­തര്‍ ഇ­ട­പെ­ട്ട് ത­ട­ഞ്ഞ­തോടെ പെണ്‍കുട്ടിയുടെ തലയറുത്തശേഷം കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെ­ത്തി. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശ്(32) ആണ് മരിച്ചത്. ഇയാൾ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

മീ­ന(16) എ­ന്ന പെണ്‍­കു­ട്ടി­യാ­ണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ല­പ്പെ­ട്ട­ത്. കര്‍ണാടകയിലെ മടി­ക്കേരിയിലായിരുന്നു സംഭവം. വിവാഹം മുടങ്ങിയതിൽ പ്രകോപി­തനായ പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം ന­ട­ത്തു­ക­യാ­യി­രുന്നു. വീടിനുള്ളില്‍ നി­ന്ന് കു­ട്ടി­യെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയ ശേഷം തല അറുത്ത് മാറ്റുകയായിരുന്നു.

ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍­കു­ട്ടി­യുടെ പത്താം ക്ലാസ് ഫലം വന്നതിന് പിന്നാലെയാ­ണ് സം­ഭ­വം. ഇയാളുമായി പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം വീട്ടുകാര്‍ നേര­ത്തേ നടത്തിയി­രുന്നു. എ­ന്നാല്‍ ബാലവിവാഹത്തിന് എതിരെ ചിലര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയി­ച്ചു.

ഇതേതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. 18 വയസ് തികയുമ്പോഴെ വിവാഹം നടത്താന്‍ സാധിക്കൂ എന്ന് മാതാപിതാക്കളെ അധികൃതര്‍ ബോധ്യപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി­യത്.