കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം
Tuesday, April 30, 2024 1:26 AM IST
കണ്ണൂർ: ഗ്യാസ് സിലിണ്ടർ ക‍യറ്റിവന്ന ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. മൂന്നു പുരുഷൻമാരും സ്ത്രീയും കുട്ടിയുമാണ് മരിച്ചത്.

കാസർഗോഡ് ഭീമനടി സ്വദേശികളായ പദ്മകുമാർ (59), സുധാകരൻ (52), സുധാകരന്‍റെ ഭാര്യ കരിവള്ളൂർ സ്വദേശിനി അജിത (35), അജിതയുടെ അച്ഛൻ കൃഷ്ണൻ (65), അജിതയുടെ സഹോദരന്‍റെ മകൻ ആകാശ് (ഒമ്പത്) എന്നിവരാണ് മരിച്ചവർ.

തിങ്കളാഴ്ച രാത്രി 10 ഓടെ ചെറുകുന്ന് പുന്നച്ചേരിയിലായിരുന്നു അപകടം. ഇതിൽ മൂന്നു പുരുഷന്മാരും സ്ത്രീയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.


കുട്ടി പരിയാരത്തെ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കോഴിക്കോട് കൃപാലയം ഗൈഡൻസ് ഹോസ്റ്റലിലുള്ള കുട്ടിയെ കണ്ട് മടങ്ങിവരുന്നതിനിടയിലാണ് കാർ അപകടത്തിൽപ്പെട്ടത്.

കാറിൽ കുടുങ്ങിയവരെ അര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. കണ്ണൂരിൽ നിന്ന് കാസർഗോട്ടേക്ക് പോവുകയായിരുന്ന കെഎൽ 58 ഡി 6753 നന്പർ കാറാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മണ്ടപം കമ്മാടം സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാറ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<