ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷ പ്രീണനമാണ് പ്രകടന പത്രികയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. അങ്ങനെയാണ് മുസ്‌ലീം ലീഗിന്‍റെ താൽപര്യങ്ങൾ പത്രികയിൽ ഇടംപിടിച്ചതെന്ന് മോദി പറഞ്ഞു.

ഇന്ത്യാ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും അദ്ദേഹം പരിഹസിച്ചു.

നേരത്തെയും കോൺഗ്രസിന്‍റെ പ്രകടന പത്രികയ്ക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. രാഷ്ട്ര നിർമാണത്തിനുള്ള ഒരു നിർദേശവും കോൺഗ്രസിന് സ്വന്തമായില്ലെന്നായിരുന്നു ഇന്നലെ മോദി വിമർശിച്ചത്. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പരിഹസിച്ചു.

മുസ്‌ലീം ലീഗിന്‍റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടന പത്രിക. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. ബാക്കി ഭാഗം ഇടതുപക്ഷത്തിന്‍റെ നിലപാടുകളാണെന്നും മോദി പറഞ്ഞു.