കോഴിക്കോട്: അമിത ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗണ്‍സിൽ. ജില്ലയിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന് കൗണ്‍സിൽ വിലയിരുത്തി.

നിയമം പാലിക്കാത്തവരുടെ ലൈസൻസ് ഉൾപ്പെടെ റദ്ദ്ചെയ്യും. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾ ചുരത്തിലുൾപ്പെടെ ഗതാഗത തടസം സൃഷ്ടിക്കുന്നു. ഇത്തരം വാഹനങ്ങൾക്കെതിരേ പരിശോധന ശക്തമാക്കുന്നതിനായി പോലീസ്, മോട്ടോർവാഹന വുപ്പ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാനും കളക്ടർ നിർദേശിച്ചതായാണ് വിവരം.

റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി ജില്ലാതല ടാസ്ക്ഫോഴ്സിന് രൂപംനൽകും. ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനങ്ങൾ കൊണ്ടുവരാനും യോഗം തീരുമാനിച്ചു.