ന്യൂഡൽഹി: രാമായണത്തെയും ഹനുമാനെയും തന്‍റെ ജോലിയുമായി താരതമ്യം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഹനുമാൻ വലിയ നയതന്ത്രജ്ഞനായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ചയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമർശം. തന്‍റെ ജോലി പോലും ഇതിഹാസമായ രാമായണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻ വലിയ നയതന്ത്രജ്ഞനായിരുന്നു.അതുകൊണ്ടാണ് സീതയെ കണ്ടെത്താനുള്ള ദൗത്യത്തിനായി ഹനുമാനെ ലങ്കയിലേക്ക് അയച്ചതെന്നും ജയശങ്കർ പറഞ്ഞു.

ഹനുമാൻ പ്രയോഗിച്ച നയതന്ത്ര തന്ത്രങ്ങളെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. സഖ്യം (വാനര സേന) എന്ന ആശയം അക്കാലത്തും നിലനിന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പാശ്ചാത്ത്യൻ ആളുകൾ ഇലിയഡിനെയും ഒഡീസിയെയും പരാമർശിക്കുന്നതുപോലെ, രാമായണത്തിലെയും മഹാഭാരതത്തിലെയും പരാമർശങ്ങൾ നമ്മുടെ സംഭാഷണങ്ങളിലും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.

2019ലാണ് അയോധ്യയിലെ തർക്കഭൂമി ക്ഷേത്രത്തിനായി സുപ്രീംകോടതി വിധിച്ചത്. അന്ന് മുതലാണ് രാമായണത്തോടുള്ള താൽപര്യം ഉണ്ടായതെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.