കൊച്ചി: ട്വന്‍റി-ട്വന്‍റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് അധിക്ഷേപിച്ചതായുള്ള കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജന്‍റെ പരാതിയിൽ പോലീസ് കേസെടുത്തേക്കും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുള്ളതാണ് എംഎൽഎയുടെ ആവശ്യം.

ഞായറാഴ്ച കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്‍റി-ട്വന്‍റി മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ സാബു എം. ജേക്കബ് തന്നെ വൃത്തികെട്ട ജന്തു എന്ന് പരാമർശിച്ചതായാണ് പരാതി. ശ്രീനിജിനു പുറമേ നാലു പ്രാദേശിക പാർട്ടിപ്രവർത്തകരും സാബുവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നല്കിയിട്ടുണ്ട്.

അതേസമയം, എംഎൽഎയെ പേരെടുത്ത് പറയാത്ത സാഹചര്യത്തിൽ എന്താണ് തുടർനടപടി സ്വീകരിക്കുക എന്ന കാര്യത്തിൽ പോലീസ് ആശയക്കുഴപ്പത്തിലാണ്. അതിനാൽ നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കാനാണ് പോലീസിന്‍റെ തീരുമാനം.