മൂ­വാ­റ്റുപുഴ: ജ­ഡ്­ജി­മാര്‍­ക്ക് നല്‍­കാ­നെ­ന്ന പേ­രില്‍ ഹൈ­ക്കോട­തി അ­ഭി­ഭാ­ഷ­കനായ സൈബി ജോ­സ് കൈ­ക്കൂലി വാ­ങ്ങി­യെ­ന്ന­ കേ­സ് അ­വ­സാ­നി­പ്പിച്ചു. മൂ­വാ­റ്റുപു­ഴ വി­ജി­ലന്‍­സ് കോ­ട­തി­യു­ടേ­താ­ണ് ന­ട­പടി.

സൈ­ബി­ക്കെ­തി­രെയാ­യ ആ­രോ­പ­ണ­ങ്ങള്‍­ക്ക് തെ­ളി­വി­ല്ലെ­ന്ന അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് കോ­ട­തി അം­ഗീ­ക­രിച്ചു. റി­പ്പോര്‍­ട്ട് അം­ഗീ­ക­രി­ക്കാ­തി­രി­ക്കാന്‍ മ­തിയാ­യ കാ­ര­ണ­ങ്ങ­ളി­ല്ലെ­ന്ന് കോട­തി നി­രീ­ക്ഷി­ച്ചു.

റി­പ്പോര്‍­ട്ടി­ലെ ക­ണ്ടെ­ത്ത­ലു­കള്‍ വ­സ്­തു­താ­പ­ര­മാണ്. സൈ­ബി­ക്കെ­തി­രേ പ­രാ­തി നല്‍കി­യ അ­ഭി­ഭാ­ഷക­ന് ഇയാ­ളോ­ട് വ്യക്തി­വൈ­രാഗ്യം ഉ­ള്ള­താ­യി ബോ­ധ്യ­പ്പെ­ട്ടെന്നും കോട­തി അം­ഗീ­ക­രിച്ചു.

പ­രാ­തി ഉ­യര്‍­ന്ന­തി­ന് പി­ന്നാലെ ഹൈ­ക്കോടതി പ്ര­ത്യേ­ക സി­റ്റി ന­ട­ത്തി­യാ­ണ് സൈ­ബി­ക്കെ­തിരായ കേ­സ­ന്വേ­ഷി­ക്കാന്‍ സംസ്ഥാന പോ­ലീ­സ് മേ­ധാവി­യോ­ട് നിര്‍­ദേ­ശി­ച്ച­ത്. പി­ന്നീ­ട് കേസ­ന്വേ­ഷ­ണ­ത്തി­ന് പ്ര­ത്യേ­ക സംഘ­ത്തെ നി­യോ­ഗിച്ചു.

എ­ന്നാല്‍ കേ­സില്‍ സൈ­ബി­ക്ക് ക്ലീന്‍ ചി­റ്റ് നല്‍­കു­ന്ന റി­പ്പോര്‍­ട്ടാ­ണ് പ്രത്യേ­ക അ­ന്വേ­ഷ­ണ­സം­ഘം കോ­ട­തി­യില്‍ സ­മര്‍­പ്പി­ച്ച­ത്. ഈ റി­പ്പോര്‍­ട്ട് കോട­തി അം­ഗീ­ക­രി­ക്കു­ക­യാ­യി­രുന്നു.