കൊച്ചി: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകുമെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇക്കാര്യം പ്രതികരിക്കാനുള്ള ഉചിതമായ വേദിയല്ല ഇതെന്ന് ബൃന്ദ പറഞ്ഞു. കാലടി സര്‍വകലാശാലയില്‍ നടന്ന പരിപാടിയിൽ സംസ്കാരവും ലിംഗഭേദവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

അടുത്തിടെ ബൃന്ദ എഴുതിയ ഒർമക്കുറിപ്പുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നതിനിടെയാണ് പാർട്ടിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയത്. പ്രകാശ് കാരാട്ടിന്‍റെ ഭാര്യയായി പാർട്ടി ബൃന്ദയെ ഒതുക്കി എന്നതായിരുന്നു വിവാദം.

എന്നാല്‍ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഭാര്യയായി ഒതുക്കി എന്ന് ഒരു പത്രം എഴുതിയത് തെറ്റാണ്. പുസ്തകത്തിന് പാർട്ടിയുടെ അനുമതി തേടിയിരുന്നു എന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കിയിരുന്നു.