തിരുവനന്തപുരം: അയോധ്യാ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ.എസ്. ചിത്രയ്ക്ക പിന്തുണയുമായി സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. വിളക്കു കൊളുത്തണം എന്ന് പറഞ്ഞതിൽ എന്തിനാണ് മോശമായി പ്രതികരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമൻ ആർഎസ്എസിന്‍റേത് അല്ല. രാജ്യത്തെ എല്ലാ ആളുകളുടേതുമാണ്. സ്വന്തം പ്രസ്ഥാനത്തിനെതിരേ പറയുന്നവരേ ആക്രമിക്കുന്നത് ശരിയല്ല. അഭിപ്രായ പ്രകടനത്തിനുള്ള മൗലീകാവകാശം എല്ലാ പൗരനുമുണ്ട്. രാമനാമം ജപിക്കുന്നത് സംസ്കാരത്തിന്‍റെ ഭാഗമാണ്. ചിത്ര പറഞ്ഞതിനെ വിമർശിക്കേണ്ട യാതൊരു കാരണവും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ ഒരു പാർട്ടിയുടെയും ആളല്ല. നല്ലത് ചെയ്യുന്നവരുടെ കൂടെ നിൽക്കും. പിണറായി ആണെങ്കിലും മോദി ആണെങ്കിലും നല്ല കാര്യങ്ങൾക്ക് കൂടെയുണ്ടാകും. എം.ടി. വാസുദേവൻ നായരും ഇത് തന്നെയാണ് ചെയ്തത്.

എന്നാൽ അഭിപ്രായ പ്രകടനത്തിന്‍റെ പേരിൽ ആരും അദ്ദേഹത്തെ ചീത്ത പറഞ്ഞിട്ടില്ല. എന്നാൽ ചിത്രയ്ക്ക് മാത്രം അധിക്ഷേപം ഏൽക്കേണ്ടിവരുന്നത് എന്താണെന്ന് അറിയില്ലെന്നും ശ്രീകുമാരൻ തന്പി പറഞ്ഞു.