തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്ര നടത്തിയ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. വിശ്വാസമുള്ളവർക്ക് പോകാം, അല്ലാത്തവർക്ക് പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

നേരത്തെ, രാ­മ­ക്ഷേ­ത്ര പ്ര­തി­ഷ്ഠാ ദി­ന­ത്തില്‍ എല്ലാ­വരും വീ­ടു­ക­ളില്‍ വിള­ക്ക് തെ­ളി­യി­ക്ക­ണ­മെ­ന്നും രാ­മ­മന്ത്രം ജ­പി­ക്ക­ണ­മെന്നും ആ­വ­ശ്യ­പ്പെ­ട്ടു­ള്ള ചി­ത്ര­യു­ടെ വീഡിയോ പു­റ­ത്തുവ­ന്ന­തോ­ടെ­യാ­ണ് സ­മൂ­ഹ­മാ­ധ്യ­മ­ങ്ങ­ളില്‍ രൂ­ക്ഷവി­മര്‍­ശ­ന­മു­യര്‍­ന്നത്.

പിന്നാലെ കേന്ദ്രമന്ത്രി വി. മുരളീധരൻ, നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ എന്നിവർ ചിത്രയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.