ന്യൂഡൽഹി: മുംബൈയില്‍ വിമാനയാത്രികർക്ക് റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇരുകക്ഷികളും ഇന്നുതന്നെ മറുപടി നല്കണമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു.

വ്യോമയാന മേഖലയിലെ നിർണായക ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തിങ്കളാഴ്ച രാത്രി മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

ഇൻഡിഗോയും മുംബൈ വിമാനത്താവളവും സ്ഥിതിഗതികൾ മുൻകൂട്ടി കാണുന്നതിനും വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഉചിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും മുൻകൈയെടുത്തില്ലെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പ്രത്യേക വീഴ്ചകളും മന്ത്രാലയം ചൂണ്ടിക്കാട്ടി.

യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഈ നടപടി. ഞായറാഴ്ച കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ കാഴ്ച.

സംഭവത്തിൽ ക്ഷമാപണവുമായി ഇൻഡിഗോ എയർലൈൻസ് രംഗത്തെത്തിയിരുന്നു.