രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് കേസുകളിൽ കൂടി അറസ്റ്റിൽ
രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് കേസുകളിൽ കൂടി അറസ്റ്റിൽ
Tuesday, January 16, 2024 9:14 AM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് കേസുകളിൽ കൂടി അറസ്റ്റിൽ. ജയിലിൽ കഴിയുന്ന രാഹുലിന്‍റെ അറസ്റ്റ് കന്‍റോണ്‍മെന്‍റ് പോലീസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സെക്രട്ടറയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രാഹുലിനെതിരെ പോലീസെടുത്തിരുന്നത്. ഇതിൽ ഒരു കേസിൽ മാത്രമാണ് നേരത്തെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നത്. മറ്റ് രണ്ട് കേസുകളിലാണ് ഇന്ന് അറസ്റ്റു രേഖപ്പെടുത്തിയത്.

ഇതിനുപുറമേ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായിരുന്നു. ആ കേസിലും അറസ്റ്റു ചെയ്തു. ഈ മൂന്ന് കേസുകളിലും റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ നാല് കേസുകളിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസറ്റിലായിരിക്കുന്നത്.

ആദ്യ അറസ്റ്റിലെ ജാമ്യഹർജി ബുധനാഴ്ച തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് മറ്റ് മൂന്ന് കേസുകളിൽ കൂടി അറസ്റ്റു ചെയ്തത്. ഈ മൂന്ന് കേസുകളിൽകൂടി ജാമ്യാപേക്ഷ നൽകുമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ അറയിച്ചു.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിന്‍റെ പേരിലെടുത്ത കേസിൽ ജനുവരി ഒൻപതിനു പുലർച്ചെ രാഹുൽ മാങ്കൂട്ടത്തിലിനെ വീടു വളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുലിനെതിരെ അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.

കഴിഞ്ഞ ഡിസംബർ 20ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ കന്‍റോൺമെന്‍റ് പോലീസ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലെ നാലാം പ്രതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

എംഎൽഎമാരായ ഷാഫി പറന്പിൽ, എം. വിൻസെന്‍റ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സെക്രട്ടേറിയറ്റ് മാർച്ചിൽ അക്രമം നടത്തുന്നവരെ തടയുന്നതിനോ പിന്തിരിപ്പിക്കുന്നതിനോ രാഹുൽ ശ്രമിച്ചില്ലെന്നും ആക്രമണം നടന്നപ്പോൾ രാഹുലിന്‍റെ സാന്നിധ്യം അവിടെയുണ്ടായിരുന്നുവെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഈ മാസം 22 വരെ റിമാൻഡ് ചെയ്തത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<