ചെന്നൈ: ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിന്‍റെ അവശിഷ്ടം ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തി. എട്ട് വർഷം മുൻപ് 29 വ്യോമസേന ഉദ്യോഗസ്ഥരുമായാണ് വിമാനം കാണാതായത്.

വെള്ളിയാഴ്ചയാണ് സംഭവം. എഎൻ 32 വിമാനത്തിന്‍റെ അവശിഷ്ടമാണ് കണ്ടെത്തിയത്. ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ നിന്നാണ് അവശിഷ്ടം കണ്ടെത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടീവ് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ പരിശോധനയിലാണ് അവശിഷ്ടം കണ്ടെത്തിയത്.

3400 മീറ്റർ താഴ്ചയിലാണ് പരിശോധന നടത്തിയത്. സ്ഥലത്ത് വിശദമായ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

നേരത്തെ, 2016 ജൂലൈ 22നാണ് ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ചാണ് വിമാനം കാണാതായത്. ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനാപകടം നടന്നത്.