ന്യൂ­ഡല്‍ഹി: ചെ­ങ്ക­ട­ലില്‍വ­ച്ച് ചര­ക്ക് ക­പ്പ­ലി­ന് നേ­രേ വീണ്ടും ഡ്രോണ്‍ ആ­ക്ര­മണം. ഗാ­ബോണ്‍ എ­ന്ന ആ­ഫ്രി­ക്കന്‍ രാ­ജ്യ­ത്തി­ന്‍റെ കൊ­ടി വ­ഹി­ക്കുന്ന എം.വി.സാ­യിബാ­ബ എ­ന്ന ക­പ്പ­ലി­ന് നേ­രെ­യാ­ണ് ആ­ക്ര­മ­ണ­മു­ണ്ടാ­യത്.

ക­പ്പ­ലി­ലെ ജീ­വ­ന­ക്കാ­രില്‍ 25 ഇ­ന്ത്യ­ക്കാ­രാ­ണു­ള്ളത്. ഇ­വ­ര­ട­ക്കം എല്ലാ­വരും സു­ര­ക്ഷി­ത­രാ­ണെ­ന്ന് നാ­വി­ക­സേ­ന അ­റി­യി­ച്ചു. ഹൂ­തി വി­മ­ത­രാ­ണ് ആ­ക്രമ­ണം ന­ട­ത്തി­യ­തെന്നും സേ­ന വ്യ­ക്ത­മാക്കി. എന്നാൽ കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.

ഗുജറാത്ത് തീരത്തിനടുത്ത് മറ്റൊരു ചരക്ക് കപ്പലിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായിരുന്നു. പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കപ്പലിൽ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തിൽ അണച്ചതിനാൽ പരിക്കേറ്റില്ല.

വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. ഈ കപ്പൽ മും­ബൈ തീ­ര­ത്തേ­ക്ക് കൊ­ണ്ടു­വ­രുന്നതിനിടെയാണ് മറ്റൊരു കപ്പലിന് നേരേ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.