പുതി­യ ഒ­മി­ക്രോണ്‍ വ­ക­ഭേ­ദം ക­ണ്ടെ­ത്തി­യ­തില്‍ ആ­ശ­ങ്ക വേ­ണ്ട: ആ­രോ­ഗ്യ­മന്ത്രി
പുതി­യ ഒ­മി­ക്രോണ്‍ വ­ക­ഭേ­ദം ക­ണ്ടെ­ത്തി­യ­തില്‍ ആ­ശ­ങ്ക വേ­ണ്ട: ആ­രോ­ഗ്യ­മന്ത്രി
Sunday, December 17, 2023 12:32 PM IST
പ­ത്ത­നം­തിട്ട: പുതി­യ ഒ­മി­ക്രോണ്‍ ഉപവ­ക­ഭേ­ദമായ ‘ജെഎൻ.1’ സം­സ്ഥാ­ന­ത്ത് ക­ണ്ടെ­ത്തി­യ­തില്‍ ആ­ശ­ങ്ക വേ­ണ്ടെ­ന്ന് ആ­രോ­ഗ്യ­മന്ത്രി വീ­ണാ ജോര്‍­ജ്. നി­താ­ന്ത ജാ­ഗ്ര­ത­യി­ലൂ­ടെ­യാ­ണ് വൈറ­സ് വ­ക­ഭേ­ദം ക­­ണ്ടെ­ത്തി­യ­തെന്നും മന്ത്രി പ്ര­തി­ക­രിച്ചു.

മാ­സ­ങ്ങള്‍­ക്ക് മു­മ്പ് സിം­ഗ­പ്പൂര്‍ എയര്‍­പോര്‍­ട്ടില്‍വ­ച്ച് ഇ­ന്ത്യ­ക്കാര്‍­ക്ക് ഈ വ­ക­ഭേ­ദം ക­ണ്ടെ­ത്തി­യി­രുന്നു. ഇ­ന്ത്യ­യു­ടെ മ­റ്റ് ഭാ­ഗ­ങ്ങ­ളിലും രോ­ഗം ഉ­ണ്ടെ­ന്നാ­ണ് ഇ­തി­ന്‍റെ അര്‍­ഥം. കേ­ര­ള­ത്തിന്‍റെ ആ­രോ­ഗ്യ­സം­വി­ധാ­നം മി­ക­ച്ച­താ­യതു­കൊ­ണ്ട് ജ­നി­ത­ക ശ്രേ­ണീക­ര­ണ­ത്തി­ലൂ­ടെ നാം ഇ­ത് ക­ണ്ടെ­ത്തി­യെ­ന്നേ­യു­ള്ളു­വെന്നും മന്ത്രി പ­റഞ്ഞു.

79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18ന് കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്.


ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാന ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തിയിരുന്നു. വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നി‍ർദേശം.

പുതിയ വകഭേദം ആദ്യം യുഎസിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചൈനയിലുൾപ്പെടെ വ്യാപകമാവുകയും ചെയ്തു. ഈ വകഭേദത്തിന്‍റെ സ്വഭാവത്തെയും വ്യാപനശേഷിയെയും കുറിച്ച് പഠിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഇതിനെതിരായ വാക്സീൻ നിർമിക്കാനുള്ള പഠനവും നടക്കുന്നുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<