തിരുവനന്തപുരം: ക്ഷേ­ത്ര പ്ര­വേ­ശ­ന വി­ളം­ബ­ര വാര്‍­ഷി­ക പ­രി­പാ­ടി­യില്‍ തി­രു­വി­താം­കൂര്‍ രാ­ജ­കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങള്‍ പ­ങ്കെ­ടു­ക്കില്ല. രാ­ജഭ­ക്തി പ്ര­ക­ടി­പ്പിച്ചു­കൊ­ണ്ടു­ള്ള പ­രി­പാ­ടി­യു­ടെ നോ­ട്ടീ­സ് വി­വാ­ദ­മാ­യ­തോ­ടെ­യാ­ണ് തീ­രു­മാനം.

ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 87-ാം വാര്‍ഷികത്തോടനുബന്ധി­ച്ച് ഇ­ന്ന് തി­രു­വി­താം­കൂര്‍ ദേ­വസ്വം ബോര്‍­ഡ് ആ­സ്ഥാ­ന­ത്താ­ണ് പ­രി­പാ­ടി സം­ഘ­ടി­പ്പി­ച്ചത്. ഈ പ­രി­പാ­ടി­യില്‍ നി­ന്ന് വി­ട്ട് നില്‍­ക്കു­മെ­ന്നാണ് തിരുവിതാംകൂര്‍ രാ­ജ­കു­ടും­ബാം­ഗ­ങ്ങളായ ഗൗരീപാര്‍വതീഭായിയും ഗൗരീലക്ഷ്മീഭായിയും അ­റി­യി­ച്ചത്. കൂടുതല്‍ വിവാദങ്ങള്‍ക്ക് താത്­പര്യമില്ലാത്തതിനാലാണ് പിന്മാറുന്ന­തെ­ന്ന് ഇ­വര്‍ അ­റി­യിച്ചു.

ബോര്‍ഡിന്‍റെ സാംസ്‌കാരിക ­ പുരാവസ്തു വിഭാഗം മേധാവി ബി. മധുസൂദനന്‍ നാ­യര്‍ ത­യാ­റാക്കിയ നോ­ട്ടീ­സി­നെ­തി­രേ വന്‍­ വി­മര്‍ശ­നം ഉ­യര്‍­ന്നി­രു­ന്നു. രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും ചടങ്ങില്‍ ഭദ്രദീപം കൊളുത്തും' എന്നാണ് നോട്ടീസിലുണ്ടായിരു­ന്നത്.

തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തില്‍ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നോ­ട്ടീസ്. നോട്ടീസിലെ പദപ്രയോഗങ്ങള്‍ വി­വാ­ദ­മാ­യ­തോടെ ദേവസ്വം ബോര്‍ഡ് നോട്ടീസ് പിന്‍വലിച്ചി­രുന്നു.