ന്യൂ­ഡല്‍­ഹി: മ­ദ്യ­ന­യ കേ­സില്‍ ഡല്‍­ഹി മുന്‍ ഉ­പ­മു­ഖ്യ­മന്ത്രി മ­നീ­ഷ് സി­സോ­ദി­യ­യ്­ക്ക് തി­രി­ച്ചടി. സി­സോ­ദി­യ­യു­ടെ ജാ­മ്യാ­പേ­ക്ഷ സു­പ്രീം­കോട­തി തള്ളി. ജ­സ്റ്റീ­സ് സ­ഞ്­ജീ­വ് ഖ­ന്ന അ­ധ്യ­ക്ഷനാ­യ ബെ­ഞ്ചി­ന്‍റേതാ­ണ് ന­ട­പ­ടി.

ഇ­ഡി, സി­ബി­ഐ കേ­സു­ക­ളില്‍ സ­മ­ര്‍­പ്പി­ച്ച ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കു­ക­യാ­യി­രു­ന്നു കോ­ട­തി. 338 കോ­ടി രൂ­പ­യു­ടെ കൈ­മാ­റ്റം സം­ബ­ന്ധി­ച്ച് കോ­ട­തി­ക്ക് ചി­ല സം­ശ­യ­ങ്ങള്‍ ഉ­ണ്ട്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ജാ­മ്യം അ­നു­വ­ദി­ക്കാ­നാ­കി­ല്ലെ­ന്ന് കോട­തി വ്യ­ക്ത­മാക്കി.

വി­ചാ­ര­ണ മൂ­ന്ന് മാ­സ­ത്തി­നു­ള്ളില്‍ പൂര്‍­ത്തി­യാ­ക്കു­മെ­ന്ന് ഇ­ഡി കോ­ട­തി­യില്‍ അ­റി­യി­ച്ചു. ഇ­ഡി പ­റ­ഞ്ഞ സ­മ­യ­ത്തി­നു­ള്ളില്‍ വി­ചാ­ര­ണ പൂര്‍­ത്തി­യാ­ക്കി­യില്ലെ­­ങ്കില്‍ സി­സോ­ദി­യ­യ്­ക്ക് വീ­ണ്ടും­ ജാ­മ്യാ­പേ­ക്ഷ നല്‍­കാ­മെന്നും കോട­തി അ­റി­യിച്ചു.

ഡല്‍­ഹി­യി­ലെ പുതി­യ മ­ദ്യ­ന­യ­ത്തില്‍ അ­ഴിമ­തി ന­ട­ന്നെ­ന്ന് കാ­ട്ടി­യാണ് ഇ­ഡിയും സി­ബി­ഐ­യും സി­സോ­ദിയ­യ്‌­ക്കെ­തി­രേ കേ­സെ­ടു­ത്ത­ത്. കേ­സില്‍ അ­റ­സ്­റ്റിലാ­യ സി­സോദി­യ ക­ഴി­ഞ്ഞ ഫെ­ബ്രുവ­രി മു­തല്‍ ജ­യി­ലില്‍ ക­ഴി­യു­ക­യാണ്.