തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്‍റെ വികസനത്തിന് വലിയ പിന്തുണ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

കപ്പലിന് സ്വീകരണമൊരുക്കുന്ന ഞായറാഴ്ച, പ്രാദേശിക തലത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കും. പ്രശ്‌നങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ പരിഹരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി

വിഴിഞ്ഞത്തെ ചടങ്ങ് ജനങ്ങളെ കബളിപ്പിക്കാനും കണ്ണില്‍ പൊടിയിടാനുമാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണവും ഗോവിന്ദന്‍ തള്ളി. ലത്തീൻ സഭയ്ക്ക് മാത്രം എതിർത്ത് നിൽക്കാൻ കഴിയില്ലെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം,വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചത് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

എ.കെ. ആന്‍റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് പങ്കാളിത്തത്തിന്‍റെ പേരിലാണ് തുറമുഖ നിർമാണ കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പദ്ധതിയുടെ ക്രെഡിറ്റ് സിപിഎം മാത്രം എടുക്കേണ്ടെന്നും എല്ലാവരും എടുത്തോട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടന്നല്ലോയെന്നും ആ ഘട്ടത്തിലൊക്കെ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.