ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പാസ് ആയത് ആഘോഷിക്കാൻ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് ബിജെപി. പാർട്ടി ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ പ്രവർത്തകർ പ്രത്യേക സ്വീകരണം നൽകി.

പാർട്ടി ഓഫീസിലേക്ക് എത്തിയ മോദിയെ പുഷ്പവൃഷ്ടി നടത്തിയും കൈയടിച്ചുമാണ് പ്രവർത്തകർ സ്വീകരിച്ചത്.

സ്വീകരണത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ, ബിൽ പാസാക്കിയത് തലമുറകൾ ആഘോഷമാക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ അന്തസ് ഉയർത്തുന്ന നടപടിയാണിത്. രാജ്യത്തെ സ്ത്രീകളെല്ലാം ഇത് ആഘോഷിക്കുകയും ഞങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിയുകയുമാണ്.

നിരവധി തടസങ്ങളുണ്ടായിരുന്നെങ്കിലും ബില്ലിന്‍റെ അന്തിമലക്ഷ്യത്തിന് ശുദ്ധി ഉണ്ടായിരുന്നതിനാൽ അതെല്ലാം മറികടന്ന് ഏകകണ്ഠമായി ബിൽ പാസാക്കാൻ സാധിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

ബിൽ പാസാക്കിയത് മോദിയുടെ നേട്ടമായി അവതരിപ്പിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപി നീക്കത്തിന്‍റെ ആദ്യപടിയാണ് ഈ ആഘോഷമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.