മലപ്പുറം: മലപ്പുറത്ത് പതിനൊന്നുവയസുകാരനെതിരേ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. വള്ളിക്കല്‍ സ്വദേശി അശ്വിനാണ് മർദനമേറ്റത്.

കുട്ടി ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇതരസംസ്ഥാന തൊഴിലാളി അക്രമാസക്തനായത്. കഴുത്തിന് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കഴുത്തിൽ കുത്തിപ്പിടിച്ച് ചുവരിൽ ചേർത്ത് മർദിച്ചതായി കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.

കഴുത്തുവേദന കലശലായതിനെത്തുടർന്ന് കുട്ടിയെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അശ്വിന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.