അരളിപ്പൂവിന് തത്ക്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോര്‍ഡ്
അരളിപ്പൂവിന് തത്ക്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോര്‍ഡ്
Saturday, May 4, 2024 3:43 PM IST
തിരുവനന്തപുരം: അരളിപ്പൂവിന് പൂജാകാര്യങ്ങളില്‍ തത്ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍­ട്ടും ഇ­തുവരെ കിട്ടിയിട്ടില്ലെന്ന് ബോര്‍ഡ് പ്ര­സിഡന്‍റ് പി.എസ്.പ്രശാ­ന്ത് പ്ര­തി­ക­രിച്ചു.

ആ­ല­പ്പു­ഴ­യില്‍ യുവ­തി കു­ഴ­ഞ്ഞു­വീ­ണ് മ­രിച്ച­ത് അ­ര­ളി­പ്പൂ­വ് ക­ഴി­ച്ച­തി­നെ തു­ടര്‍­ന്നാ­ണെ­ന്ന് സം­ശ­യ­മുണര്‍­ന്ന പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് പ്ര­തി­ക­രണം. പൂ­വില്‍ വിഷാംശമുണ്ടെന്ന് ആധികാരികമായ നിര്‍ദേശം ലഭിച്ചിട്ടില്ല. സര്‍ക്കാരോ ആരോഗ്യവകുപ്പോ ഇക്കാര്യം അറിയിച്ചിട്ടില്ല.

വിഷയം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെ­ടു­ത്തും. അപകടകരമെങ്കില്‍ പൂവ് ഒഴിവാക്കും. പൂ­ജ­യു­മാ­യി ബ­ന്ധ­പ്പെട്ട വി­ഷ­യ­മാ­യ­തി­നാല്‍ ബദല്‍ മാര്‍ഗം തന്ത്രിമാരുമായി ആലോചിക്കേണ്ടിക്കേണ്ടി വ­രു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.


ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് അരളിപ്പൂവ് നുള്ളി വായി­ലി­ട്ട­തി­ന് പി­ന്നാ­ലെ ക­ഴി­ഞ്ഞ ദി­വ­സം കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ചത്. ­മ­രണകാരണം അരളിപ്പൂ­വാ­ണെ­ന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയു­ന്നത്. എ­ന്നാല്‍ ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാ­കൂ­വെ­ന്ന് ഡോ­ക്ടര്‍­മാര്‍ അ­റി­യി­ച്ചി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<