കടൽ കടന്ന് അവർ പറന്നെത്തി, മമ്മുവിന്‍റെ കാരുണ്യത്തിൽ
Saturday, November 18, 2017 1:39 PM IST
വിജയവാഡ: ആചാര്യ നാഗാർജുന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ കാന്‍റീനിൽവച്ചാണ് ആ സംഘത്തെ കണ്ടുമുട്ടുന്നത്. അപരിചിതരുടെ ആൾക്കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ആശങ്ക അവരുടെ കണ്ണുകളിലുണ്ടായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോൾ ഉൗഹം തെറ്റിയില്ല. ആദ്യമായാണ് അവർ ഒരു ദേശീയ മീറ്റിനെത്തുന്നത്, ആൻഡമാൻ നിക്കോബാറിന്‍റെ പ്രതിനിധികളാകാൻ കടൽ കടന്ന് വന്നവർ... അതും സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത്.

പതിമൂന്ന് ആൺകുട്ടികളും 11 പെൺകുട്ടികളുമടക്കം 24 പേരാണ് സംഘത്തിലുള്ളത്. എല്ലാവരും ആൻഡമാനിൽനിന്നുള്ളവർ. അവരുടെ വരവിനു പിന്നിൽ കെ.പി. മമ്മു എന്നൊരു മനുഷ്യന്‍റെ വിയർപ്പിന്‍റെ മണമുണ്ട്. വയനാട്ടിൽനിന്ന് ആൻഡമാനിലേക്ക് കുടിയേറിയതാണ് മമ്മുവിന്‍റെ പൂർവികർ. മമ്മു പോലീസ് ഫയർ സർവീസിലെ ജീവനക്കാരനാണ്. ജോലിക്കുശേഷം അദ്ദേഹം കായികതാല്പര്യമുള്ള കുട്ടികൾക്ക് പരിശീലനം നല്കുന്നു. സിന്തറ്റിക് ട്രാക്കില്ലാത്തതിനാൽ ഒരു ചെറിയ ഫുട്ബോൾ മൈതാനത്താണ് പരിശീലനമൊക്കെ. നിക്കോബാറിൽ സിന്തറ്റിക് ട്രാക്കുണ്ടെങ്കിലും അവിടെപോയി പരിശീലിക്കുക എളുപ്പമല്ല. അതിന് പോലീസ് അനുമതിയും മറ്റും വേണം.


അത്‌ലറ്റിക് അസോസിയേഷനോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാൽ സ്വന്തമായി പണം കണ്ടെത്തേണ്ടിവന്നു. ചെന്നൈ വരെ വിമാനത്തിലെത്തിയശേഷം അവിടെനിന്ന് ട്രെയിനിലാണ് വിജയവാഡയിലെത്തിയത്. പലരും മാതാപിതാക്കളെയും കൂടെ കൂട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.