ബഫൺ കാത്ത ഇറ്റാലിയൻ കോട്ട
ബഫൺ കാത്ത ഇറ്റാലിയൻ കോട്ട
Tuesday, November 14, 2017 1:22 PM IST
മിലാൻ: ആറു ദശകങ്ങള്‍ക്കിപ്പുറം ഇറ്റാലിയന്‍ ഫുട്‌ബോളിന് ദുരന്തദിനങ്ങള്‍. ലോകകപ്പ് പ്ലേഓഫില്‍ സ്വീഡനോട് പരാജയപ്പെട്ട് അയോഗ്യരായതിനു തൊട്ടു പിന്നാലെ, ടീം ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ജിയാൻലൂയിജി ബഫണിന്‍റെ വിരമിക്കല്‍ ടീമിനെ വല്ലാതെ പിടിച്ചുലച്ചു കഴിഞ്ഞു. ഇതിഹാസതാരത്തിന്‍റെ പിന്‍വാങ്ങല്‍ താങ്ങാനാവാത്ത അവസ്ഥയിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

ഒപ്പം ചില പ്രമുഖ താരങ്ങളും കരിയര്‍ അവസാനിപ്പിക്കുകയാണ്. സഹതാരങ്ങളായ ആന്‍ഡ്രിയ ബര്‍സാഗ്‌ള്ളി, മിഡ്ഫീല്‍ഡര്‍ ഡാനിയേലെ ഡി റോസി എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിഫന്‍ഡര്‍ ജിയോര്‍ജിയോ കെള്ളിനിയും വിരമിക്കുമെന്ന് സൂചനകള്‍ നല്‍കി. ഇതോടെ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ചിറകൊടിഞ്ഞ അവസ്ഥയിലാണ്. തന്‍റെ കരിയര്‍, പരാജയത്തോടെ അവസാനിപ്പിക്കേണ്ടി വന്നതിലോ ആറാം തവണ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതിലോ അല്ല ബഫണിന് സങ്കടം.

ഇറ്റാലിയന്‍ ഫുട്‌ബോളിന്‍റെ 60 വര്‍ഷത്തെ ചരിത്രമാണ് മിലാനിലെ സാന്‍സിറോ സ്‌റ്റേഡിയത്തില്‍ തകര്‍ന്നടിഞ്ഞത് എന്നതാണ്. 20 വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറില്‍ സ്വന്തം രാജ്യത്തിനു വേണ്ടി 175 അന്താരാഷ്ട്ര മത്സരങ്ങളാണ് മുപ്പത്തൊമ്പതുകാരനായ താരം കളിച്ചത്. ഇറ്റലി നേടിയ നാലു ലോകകപ്പുകളില്‍ ഒന്നില്‍ പങ്കാളിയാകാനുള്ള സൗഭാഗ്യവും ബഫണിനുണ്ടായി. 2006ല്‍ ആയിരുന്നു ഇത്. ടീം ഇപ്പോഴും പഴയതുപോലെ തന്നെ കരുത്തരാണെന്നും വീണ്ടും മടങ്ങിയെത്താനാകുമെന്നും ബഫണ്‍ പ്രത്യാശപ്രകടിപ്പിക്കുന്നു.

ലോകാവസാനം വരുന്നു

നാലോളം അതികായന്മാരുടെ ഫുട്‌ബോള്‍ കാലഘട്ടത്തിന്‍റെ അവസാനമാണ് സംഭവിക്കാന്‍ പോകുന്നത്. ‘ലോകാവസാനം വരുന്നു’ എന്നാണ് ഇറ്റലിയിലെ പ്രമുഖ കായിക പത്രമായ ലാ ഗസറ്റ , ഈ വിരമിക്കലുകളെയും ഇറ്റലിയുടെ തോല്‍വിയെയും കൂട്ടിയിണക്കി വിശേഷിപ്പിച്ചത്. ഞങ്ങള്‍ നിങ്ങളോടൊപ്പമോ നിങ്ങള്‍ ഞങ്ങളോടൊപ്പമോ ഇനിയില്ല. ലോകകപ്പിനു നല്‍കാനായി സൂക്ഷിച്ചിരുന്ന സ്‌നേഹം മുഴുവന്‍ മറ്റുകാര്യങ്ങളിലേക്കു ഒഴുക്കി വിടേണ്ടി വരും. ജൂണില്‍ എന്തു ചെയ്യണമെന്ന് ഇറ്റലിക്കാര്‍ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. കണ്‍സര്‍ട്ടുകള്‍, സിനിമ, ഗ്രാമോത്സവങ്ങള്‍ അങ്ങനെ ലോകകപ്പൊഴികെ എന്തും. കാരണം സ്വീഡന്‍ കളിക്കുന്നത് കാണാന്‍ വയ്യ. അത്യന്തം വേദനാജനകമാണത് -ഗസറ്റ ഡെല്ലോയുടെ വിവരണം ഇങ്ങനെ പോകുന്നു.


ബഫണിനെക്കുറിച്ച് പറയാന്‍ മുന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഇകര്‍ കസീയസിന് വാക്കുകള്‍ മതിയാകുന്നില്ല. നിന്നെ ഇങ്ങനെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.ഒരു ഇതിഹാസമാണ് നീയെന്‍റെ മനസില്‍. പലതവണ നിന്‍റെ നേര്‍ക്കു നേര്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ ഏക ഗോള്‍കീപ്പര്‍ കൂടിയാണ് ബഫണ്‍. കായികകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബഫണിന് വിജയം ഒരു ആവേശമായിരുന്നതില്‍ അത്ഭുതം തോന്നേണ്ടതില്ല.

ഡിസ്‌കസ് ത്രോവറായ അമ്മയുടെയും ഭാരോദ്വഹനതാരമായ അച്ഛന്‍റെയും മകന് വിജയം ഒരു ദൂരമോ ഭാരമോ ആയിരുന്നില്ല. 12-ാം വയസില്‍ ഗോള്‍കീപ്പറായി ഗോള്‍വല കാത്തുതുടങ്ങിയ ബഫണ്‍ പിന്നീട് പടിപടിയായി ഉയരങ്ങള്‍ താണ്ടി. ഇറ്റാലിയന്‍ കപ്പ് ,ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, യുവേഫകപ്പ് എന്നിവയിലെ വിജയം 5.1 കോടി യൂറോ പ്രതിഫലമുള്ള താരമാക്കി ബഫണിനെ യുവെന്‍റസില്‍ എത്തിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോളിന്‍റെ നെടുംതൂണായി ഇത്രയും കാലം .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.