വീണ്ടും തിരിച്ചുവന്നു, എറണാകുളം
വീണ്ടും തിരിച്ചുവന്നു, എറണാകുളം
Monday, October 23, 2017 12:02 PM IST
പാലാ: കായികോത്സവത്തിനു വീണ്ടും എറണാകുളത്തിന്‍റെ നിറപ്പകിട്ട്. കോഴിക്കോട് തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വീശിയ പാലക്കാടന്‍ കാറ്റിന് മുന്നില്‍ വീണുടഞ്ഞ കിരീടത്തിൽ 34 സ്വർണവും 16 വെള്ളിയും 21 വെങ്കലവും തുന്നിച്ചേർത്തു പൂർണശോഭയോടെയാണ് എറണാകുളത്തിന്‍റെ തിരിച്ചുവരവ്.

പാലക്കാടിന്നു കാര്യമായ വെല്ലുവിളിയുയർത്താനാകാതെ പോയതോടെ എറണാകുളത്തിന്‍റെ കുതിപ്പ് ഏകപക്ഷീയമായി. 258 പോയിന്‍റുമായാണ് എറണാകുളത്തിന്‍റെ കിരീടധാരണം. രണ്ടാമതെത്തിയ പാലക്കാടിന് 22 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവും അടക്കം 185 പോയിന്‍റാണുള്ളത്. മൂന്നാമതെത്തിയ കോഴിക്കോട് ജില്ലയ്ക്ക് എട്ടു സ്വര്‍ണവും 20 വെള്ളിയും ആറു വെങ്കലവുമടക്കം 109 പോയിന്‍റുണ്ട്. ആതിഥേയ ജില്ലയായ കോട്ടയം ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി അഞ്ചു സ്വർണവും നാലു വെള്ളിയും ഏഴു വെങ്കലവുമടക്കം 53 പോയിന്‍റുമായി ആറാമതാണ്.

സ്‌കൂളുകളില്‍ തുടര്‍ച്ചയായ നാലാം തവണയും കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 13 സ്വര്‍ണവും ഒരു വെള്ളിയും ഏഴു വെങ്കലവുമടക്കം 75 പോയിന്‍റാണ് അവര്‍ വാരിക്കൂട്ടിയത്. മാർബേസിലിലെ നിരവധി കുട്ടികൾ തൊട്ടടുത്ത മണീട് സ്കൂളിലേക്കു പോയെങ്കിലും മാർബേസിൽ കുലുങ്ങിയില്ല. എന്നാൽ, കഴിഞ്ഞ വര്‍ഷം നേടിയ സ്വർണമെഡലുകളിൽ ഒരെണ്ണത്തിന്‍റെ കുറവുമാത്രമാണുണ്ടായത്. അതേസമയം, മറ്റുമെഡലുകളുടെ കാര്യത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം 13 വെള്ളി വന്നപ്പോള്‍ ഇത്തവണ ഒന്നുമാത്രം. സ്‌കൂളുകളില്‍ പാലക്കാടന്‍ കരുത്തിനെ മറികടന്ന് രണ്ടാമതെത്തിത് കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്എസ്എസ് ആണ്. ഏഴു സ്വര്‍ണവും ഒമ്പതു വെള്ളിയും രണ്ടു വെങ്കലവുമടക്കം 63 പോയിന്‍റുണ്ട് അവർക്ക്. പാലക്കാട് പറളി സ്‌കൂള്‍ ഏഴു സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവുമടക്കം 57 പോയിന്‍റുമായി മൂന്നാമതാണ്. കഴിഞ്ഞ വര്‍ഷം നാലാമതായിരുന്ന കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്എസ്എസ് 42 പോയിന്‍റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഏഴു പേര്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടത്തിന് അര്‍ഹരായി. സീനിയര്‍ പെണ്‍കുട്ടികളില്‍ സ്പ്രിന്‍റ് ഡബിള്‍ ഉള്‍പ്പെടെ മൂന്ന് സ്വര്‍ണ നേടിയ കോഴിക്കോടിന്‍റെ അപര്‍ണറോയ്, ദീര്‍ഘദൂരത്തില്‍ ട്രിപ്പിളടിച്ച മാര്‍ബേസിലിന്‍റെ അനുമോള്‍തമ്പി, സീനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്‍റെ തന്നെ ആദര്‍ശ് ഗോപി, ജൂണിയര്‍ പെണ്‍കുട്ടികളില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്‍, ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്‍റെ അഭിഷേക് മാത്യു, സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ മാര്‍ബേസിലിന്‍റെ അഭിഷ. പി, ആണ്‍കുട്ടികളില്‍ തങ്ജാം അലേര്‍ട്ട്സണ്‍ സിംഗ് എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്.

വിജയികൾക്ക് വിദ്യാഭ്യാസ മന്ത്രി പ്രഫ സി. രവീന്ദ്രനാഥ് ട്രോഫികൾ വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


സി.കെ. രാജേഷ്കുമാർ

വ്യക്തിഗത ചാന്പ്യന്മാർ

തങ്ജം അലേര്‍ട്ടണ്‍ സിങ് (അണ്ടര്‍ 14 ആണ്‍കുട്ടികള്‍)
മൂന്ന് വ്യക്തിഗത നേട്ടം. 15 പോയിന്‍റ് നേടി. മണിപ്പൂരില്‍ നിന്നുള്ള സെന്‍റ് ജോര്‍ജ് കോതമംഗലത്തിന്‍റെ താരം. 80 മീറ്റര്‍ ഹര്‍ഡില്‍്, 100 മീറ്റര്‍, ലോങ് ജംപ് എന്നീ ഇനിങ്ങളിലായിരുന്നു സ്വര്‍ണം. 4ഃ100 റിലേയിലും സ്വര്‍ണ നേട്ടത്തില്‍ പങ്കാളി.

പി അഭിഷ (അണ്ടര്‍ 14 പെണ്‍കുട്ടികള്‍)
400, 600 മീറ്ററുകളിലെ സ്വര്‍ണ നേട്ടത്തിലൂടെ 10 പോയിന്‍റ്. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താരം.

അഭിഷേക് മാത്യു (അണ്ടര്‍ 17 ആണ്‍കുട്ടികള്‍)
മാര്‍ ബേസിലിനായി ട്രിപ്പിള്‍ സ്വര്‍ണം നേടി.15 പോയിന്‍റാണ് അഭിഷേകിനുള്ളത്. അവസാന ദിനത്തില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയാണ് മൂന്ന് സ്വര്‍ണ നേട്ടം പൂര്‍ത്തിയാക്കിയത്. 400, 1500 മീറ്റര്‍ ഇനങ്ങളിലും സ്വര്‍ണം നേടിയിരുന്നു.

ആന്‍സി സോജന്‍ (അണ്ടര്‍ 17 പെണ്‍കുട്ടികള്‍)
സ്പ്രിന്‍റ് ഡബിള്‍ നേടിയ താരം. നാട്ടിക, ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി. 100, 200 മീറ്ററുകളിലെ സ്വര്‍ണവും ലോംഗ് ജംപിലെ വെള്ളിയുമായി 13 പോയിന്‍റ്.

ആദര്‍ശ് ഗോപി (അണ്ടര്‍ 19 ആണ്‍കുട്ടികള്‍)
മാര്‍ ബേസില്‍ കോതമംഗലത്തിന്‍റെ ഇരട്ട സ്വര്‍ണമെഡല്‍ ജേതാവ്. 800, 1500 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണ നേട്ടവും 5000 മീറ്ററിലെ വെള്ളിയുമായി 13 പോയിന്‍റ് നേട്ടം.

അനുമോള്‍ തമ്പി (അണ്ടര്‍ 19 പെണ്‍കുട്ടികള്‍)
ട്രിപ്പിള്‍ സ്വര്‍ണവുമായി സ്‌കൂള്‍ മീറ്റിനോട് വിടപറഞ്ഞ ദീര്‍ഘ, മധ്യദൂര ട്രാക്കിലെ താരം. മാര്‍ ബേസില്‍ കോതമംഗലത്തിന് സമ്മാനിച്ചത് 15 പോയിന്‍റ്. 1500, 3000, 5000 മീറ്ററുകളിലായിരുന്നു സ്വര്‍ണ ജേത്രിയായത്.

അപര്‍ണ റോയ് (അണ്ടര്‍ 19 പെണ്‍കുട്ടികള്‍)
സ്പ്രിന്‍റ് ഡബിളും 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണ നേട്ടം. കോഴിക്കോടിന് 15 പോയിന്‍റ് സമ്മാനിച്ച താരം റിക്കാര്‍ഡ് കുതിപ്പാണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ നടത്തിയത്. 200 മീറ്ററിലെ ഒന്നാം സ്ഥാനമാണ് പുല്ലൂരാംപാറ സെന്‍റ് ജോസഫിലെ താരത്തെ ചാന്പ്യനാക്കിയത്.

പോയിന്‍റ് വില

സ്‌കൂള്‍ (സ്വര്‍ണം, വെള്ളി, വെങ്കലം, പോയിന്‍റ്)

മാര്‍ബേസില്‍ 13-1-7-75
പുല്ലൂരാംപാറ 7-9-2 63
പറളി 7-6-4-57
കല്ലടി സ്‌കൂള്‍ 7-4-6-53
മാതിരപ്പള്ളി 6-5-2-47
സെന്‍റ് ജോര്‍ജ് 7-1-4-42
ഐഡിയല്‍ കടകശേരി 2-7-2-33
മണീട് എറണാകുളം 4-2-5-31
നാട്ടിക ഫിഷറീസ് 3-3-0-23
എച്ച്എസ് മുണ്ടൂര്‍ 1-1-5-13

ജില്ല
എറണാകുളം 34 -16 -21 -258
പാലക്കാട് 22 -14 -24 -185
കോഴിക്കോട് 8 -20 -6 -109
തിരുവനന്തപുരം 10 -11 -12 -99
തൃശൂര്‍ 5 -11 -4 -69
കോട്ടയം 5 -4 -7 -53
മലപ്പുറം 2 -10 -3 -52
പത്തനംതിട്ട 4 -1- 1 -24
കണ്ണൂര്‍ 1 -3 -2 -21
ആലപ്പുഴ 1 -1 -8 -16
ഇടുക്കി 0 -2 -1 -10
വയനാട് 0 -2- 1 -7
കാസര്‍ഗോഡ് 1 -0 -0 -5
കൊല്ലം 0 -0 -1 -1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.