ടിക്കി ടാക്ക ടൂ സെമീസ്
ടിക്കി ടാക്ക ടൂ സെമീസ്
Sunday, October 22, 2017 10:54 AM IST
കൊച്ചി: ജര്‍മന്‍ മതില്‍ പൊളിച്ചെത്തിയ ഇറാന്‍റെ ചുണക്കുട്ടന്മാരെ കളി പഠിപ്പിച്ചും കൊച്ചിയെ ത്രസിപ്പിച്ചും സ്പാനിഷ് പോരാളികള്‍ 3-1ന്‍റെ ജയത്തോടെ സെമിയില്‍. ആഞ്ഞു വീശുമെന്നു പ്രതീക്ഷിച്ച ഇറാനിയന്‍ കൊടുങ്കാറ്റിനെ നിലം തൊടാന്‍ അനുവദിക്കാതെ ഏഷ്യന്‍ പടയെ അക്ഷരാര്‍ഥത്തില്‍ സ്പെയിന്‍ ആദ്യം വരിഞ്ഞു മുറുക്കി. പിന്നെ, മൂന്നു വെടിയുണ്ടുകള്‍ പായിച്ച് ഇറാനിയന്‍ ഹൃദയം തകര്‍ത്തു. സ്പെയിനുവേണ്ടി നായകന്‍ ആബല്‍ റൂയിസ്, സെര്‍ജിയോ ഗോമസ്, ഫെറാന്‍ ടോറസ് എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി. ഇറാന്‍റെ ആശ്വാസ ഗോള്‍ സെയിദ് കരീമിന്‍റെ പേരിലെഴുതി.

ഹോളണ്ടിന്‍റെ ടോട്ടല്‍ ഫുട്ബോളിനുശേഷം ലോകത്തെ വിസ്മിയിപ്പിച്ച ടിക്കി ടാക്ക ശൈലിയുടെ പുതു അധ്യായം കൊച്ചിയില്‍ അവതരിപ്പിച്ചാണു സ്പെയിന്‍ കൊച്ചിയില്‍നിന്നു മടങ്ങുന്നത്. പൊസിഷന്‍ ഇടയ്ക്കിടെ മാറിയും കൃത്യതയാര്‍ന്ന പാസുകള്‍കൊണ്ടും ഇറാനെ ശരിക്കും വെള്ളം കുടിപ്പിച്ചാണ് സ്പെയിന്‍ വിജയതീരത്തു കപ്പലെത്തിച്ചത്. അവസാന നാലില്‍ മാലിയാണ് ആബല്‍ റൂയിയിന്‍റെ സംഘത്തിന്‍റെ എതിരാളികള്‍.

ക്വാര്‍ട്ടര്‍ വരെയുള്ള ഇറാന്‍റെ മുന്നേറ്റത്തെ സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണു സ്പാനിഷ് സംഘം കളിക്കിറങ്ങിയതെന്ന് ആദ്യ നിമിഷങ്ങളില്‍ത്തന്നെ വ്യക്തമായി. കഴിഞ്ഞ കളി വരെ തുടര്‍ന്ന ശൈലിയല്ല ഈ കളിയില്‍ അവര്‍ അവലംബിച്ചത്. ഇറാന്‍റെ താരങ്ങള്‍ക്കു പന്തു കിട്ടാതിരിക്കുന്നതില്‍ മധ്യനിരയും പ്രതിരോധ നിരയും ശ്രമിച്ചു കൊണ്ടിരുന്നു. അതിനായി കുറിയ പാസുകളിലൂടെ ബോള്‍ പൊസിഷന്‍ നിലനിര്‍ത്തുകയാണു സാന്‍റിയാഗോ ഡിനിയയുടെ കുട്ടികള്‍ ചെയ്തത്. ഇതോടെ കളിയടെ ആദ്യ മിനിറ്റുകളില്‍ മികച്ച മുന്നേറ്റമെന്നു പറയാനാവുന്ന ഒരു നീക്കം പോലും ഇരു ടീമുകളുടെയും ഭാഗത്തുനിന്നുണ്ടായില്ല.

പത്തു മിനിറ്റോളം നീണ്ട ഈ വിരസതയ്ക്കു അന്ത്യം കുറിച്ചു 11ാം മിനിറ്റില്‍ സ്പെയിന്‍ കളിയിലെ ആദ്യ മുന്നേറ്റം നടത്തി. സെസാര്‍ ഗെലാബര്‍ട്ടിന്‍റെ ക്രോസ് ഇറാന്‍ ഗോള്‍കീപ്പര്‍ അലി ഗോലം സദേഹ് തട്ടിയകറ്റി. റീബൗണ്ട് ചെയ്തു വന്ന പന്ത് മാത്യു ജോമി പോസ്റ്റിലേക്കു തൊടുത്തെങ്കിലും നേരിയ വ്യത്യസത്തില്‍ പുറത്തു പോയി. പന്തു കിട്ടാതായതോടെ ഇറാന്‍ താരങ്ങള്‍ മൈതാനത്തു സമര്‍ദത്തിലായി. ഇതു മുതലാക്കി സ്പാനിഷ് പോരാളികള്‍ ഏഷ്യന്‍ സംഘത്തിന്‍റെ മടയില്‍ ആദ്യ ആണി തറച്ചു. 13ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിന്‍റെ പാസില്‍നിന്നു നായകന്‍ ആബല്‍ റൂയിസ് ഇറാനിയന്‍ ഗോള്‍ വല തകര്‍ത്തു. 34ാം മിനിറ്റില്‍ വീണ്ടും സ്പെയിന്‍ ഗോളിന് അടുത്തുവരെയെത്തി. ഇത്തവണയും താരം ഫെറാന്‍ ടോറസ് തന്നെ. ഇറാന്‍ പ്രതിരോധത്തെ തകര്‍ത്തു ടോറസ് നല്‍കിയ പാസ് ഗോളാക്കുന്നതില്‍ ഗെലാബര്‍ട്ടിനു പിഴച്ചു. വീണ്ടും സ്പെയിന്‍റെ ഭാഗത്തുനിന്നു മികച്ച മുന്നേറ്റങ്ങള്‍ക്ക് ആദ്യ പകുതി സാക്ഷ്യം വഹിച്ചു. ശ്രദ്ധേയമായ ഒരു നീക്കം പോലും നടത്താന്‍ ഏഷ്യന്‍ പടയ്ക്കു കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലും അച്ചടക്കമുള്ള കളി കാഴ്ചവച്ച സ്പാനിഷ് സംഘം കളി കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു. ടിക്കി ടാക്ക ശൈലിയോടു ഉപമിക്കാവുന്ന തരത്തില്‍ ചെറിയ പാസുകളും വിംഗുകളില്‍ കൂടി ടോറസിന്‍റെയും ഗോമിസിന്‍റെ മുന്നേറ്റങ്ങളാണു സ്പെയിന്‍റെ കളിയൊഴുക്കിനെ നിയന്ത്രിച്ചത്.

യൂറോ കപ്പു രണ്ടു വട്ടവും ലോകകപ്പ് ഒരു പ്രാവശ്യം നേടിയ സ്പെയിന്‍റെ സുവര്‍ണ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നീക്കങ്ങള്‍ കൗമാര താരക്കൂട്ടത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി. 52ാം മിനിറ്റില്‍ യുവാന്‍ മിറാണ്ടയുടെയും സെസാര്‍ ഗെലാബര്‍ട്ടിന്‍റെയും ഒത്തിണക്കത്തിലുള്ള നീക്കത്തിനൊടുവില്‍ ലഭിച്ച അവസരം പക്ഷേ ടോറസിനു മുതലാക്കാനായില്ല.

കളിയില്‍ ഒരു തിരിച്ചുവരവു സാധ്യമല്ലെന്ന തോന്നലില്‍ തീര്‍ത്തും അലതസയോടെയുള്ള കളിയാണു പിന്നീട് ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യം മുതലാക്കി സ്പെയിന്‍ രണ്ടാം ഗോളും സ്വന്തമാക്കി. 60ാം മിനിറ്റില്‍ വലതു വിംഗില്‍ ഫെറാന്‍ ടോറസിന്‍റെ പാസില്‍ സെര്‍ജിയോ ഗോമസ് തൊടുത്ത ലോംഗ് റേഞ്ചര്‍ ഇടിത്തീ പോലെ ഇറാന്‍ ഗോള്‍ പോസ്റ്റില്‍ പതിച്ചു. ഏഴു മിനിറ്റത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്പെയിന്‍ വീണ്ടും ഇറാനിയന്‍ പ്രതിരോധം തകര്‍ത്തു. മുഹമ്മദ് മൗക്ലിസിന്‍റെ പാസില്‍ ഓടിയെത്തിയ ഫെറാന്‍ ടോറസിന്‍റെ സ്ലൈഡിംഗ് ഗോള്‍ ആരാധകരുടെ മനം കവര്‍ന്നു.

മൂന്നു ഗോള്‍ വഴങ്ങിയതോടെയാണ് ഇറാന്‍ ഒന്നു ഉണര്‍ന്നു കളിച്ചത്. കൃത്യത ഇല്ലാത്ത പാസുകളും നിയന്ത്രണമില്ലാതെ ലഭിച്ച പാസുകള്‍ നശിപ്പിച്ചും അവസരം കളഞ്ഞ ഇറാന്‍ സംഘം സ്പാനിഷ് വേലിക്കെട്ടുകള്‍ ആദ്യമായി പൊളിച്ചു. ത്രൂ ബോളില്‍ അല്ലായാര്‍ സയ്യദിന്‍റെ അസിസ്റ്റില്‍ സെയിദ് കരീമി ആദ്യ ഗോള്‍ പേരിലെഴുതി. ഇറാന്‍ മുന്നേറ്റ താരങ്ങളെ കൂടുതല്‍ കളത്തിലിറക്കി ആക്രമണങ്ങളുടെ മൂര്‍ച്ച വര്‍ധിപ്പിച്ചു. ഇതോടെ അല്‍പം പിന്‍വലിഞ്ഞു സ്പെയിന്‍ സംഘം പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. 73ാം മിനിറ്റില്‍ നായകന്‍ ആബല്‍ റൂയിസിനു തുറന്നു കിടന്ന ഗോള്‍ പോസ്റ്റില്‍ ലഭിച്ച അവസരം മോശം ഷോട്ടു പായിച്ചു നഷ്ടപ്പെടുത്തി. സയ്യദിന്‍റെ പാസില്‍ മുഹമ്മദ് സര്‍ദാരി ഇറാന്‍റെ രണ്ടാം ഗോള്‍ സ്വന്തമാക്കുമെന്നു തോന്നിപ്പിച്ചെങ്കിലും അല്‍വാരോ ഫെര്‍ണാണ്ടസിനെ കീഴക്കാനായില്ല.


മികച്ച പ്രകടനത്തോടെ ഒപ്പം കൊച്ചിയുടെ നിറഞ്ഞ പിന്തുണയോടെ ഏഷ്യന്‍ പടയുടെ അട്ടിമറി സ്വപ്നങ്ങളെ കശക്കിയെറിഞ്ഞു സ്പാനിഷ് തേരാളികള്‍ അവസാന നാലിലേക്കു മാര്‍ച്ചു ചെയ്തു. എതിര്‍ ടീമിന്‍റെ ശക്തി മനസിലാക്കി ആയുധങ്ങള്‍ സജ്ജമാക്കിയ തന്ത്രഞ്ജന്‍ സാന്‍റിയാഗോ ഡിനിയക്കു നല്‍കാം വിജയത്തിന്‍റെ മുഴുവന്‍ മാര്‍ക്കും.

ഒന്നാം ഗോള്‍... 13ാം മിനിറ്റ്...

വലതു വിംഗില്‍ ഫെറാന്‍ ടോറസിന്‍റെ അതിവേഗത്തിലുള്ള മുന്നേറ്റം. ഒറ്റയ്ക്കു കുതിച്ചെത്തി ഫെറാന്‍ പെനാല്‍റ്റി ബോക്സിലേക്കു നീട്ടി ക്രോസ് ചെയ്തു. പന്തിനെ മനോഹരമായ നിയന്ത്രിച്ചു സെര്‍ജിയോ ഗോമസ് ആബല്‍ റൂയിസിനു നല്‍കാനുള്ള ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു. റീബൗണ്ട് ചെയ്തു വന്ന പന്തിനെ വീണ്ടും ഗോമസ് റൂയിസിനുത്തന്നെ മറിച്ചു നല്‍കി. നായകന്‍റെ ആദ്യ ശ്രമം പാളിപ്പോയെങ്കിലും പോസ്റ്റിനു തൊട്ടു മുന്നില്‍നിന്നുള്ള രണ്ടാമത്തെ ഷോട്ടില്‍ റൂയിസ് ഗോള്‍ വല ഭേദിച്ചു.

രണ്ടാം ഗോള്‍...60ാം മിനിറ്റ്...

കളിയില്‍ പുലര്‍ത്തിയ ആധിപത്യത്തിന്‍റെ ആത്മവിശ്വാസം തെളിയിക്കുന്ന ഗോളാണു സെര്‍ജിയോ ഗോമസിന്‍റെ കാലുകളില്‍നിന്നു പിറന്നത്. ഫെറാന്‍ ടോറസിന്‍റെ പാസ് ഗോമസിനു ലഭിക്കുമ്പോള്‍ അതില്‍ ഒരു അപകടം ഇറാന്‍ പ്രതിരോധം പ്രതീക്ഷിച്ചില്ല. ആവശ്യത്തിനു സമയം പന്തു വരുതിയിലാക്കാന്‍ സമയം ലഭിച്ച ഗോമസ് ഇടങ്കാല്‍ കൊണ്ടു കരുത്തുറ്റ ലോംഗ് ഷോട്ട് പായിച്ചു. ഇറാനിയന്‍ ഗോള്‍ കീപ്പറിനു തൊടാന്‍ പോലും അവസരം നല്‍കാതെ ഗോള്‍ പോസ്റ്റിന്‍റെ മുകളില്‍ തൊട്ടുരുമി പന്തു അകത്തു കയറി.

മൂന്നാം ഗോള്‍... 67ാം മിനിറ്റ്...

കളിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഫെറാന്‍ ടോറസിന്‍റെ മനോഹരമായ സ്ലൈഡിംഗ് ഗോള്‍. മുഹമ്മദ് മൗക്ലിസിനു പാസ് നല്‍കിയ ശേഷം ടോറസ് ബോക്സിനുള്ളിലേക്കു ഓടിക്കയറി. ഡിഫന്‍ഡര്‍മാരെ വെട്ടിച്ചു മൗക്ലിസിന്‍റെ പോസ്റ്റിനു മുന്നിലേക്കു വന്ന ക്രോസില്‍ സ്ലൈഡ് ചെയ്തു വന്ന ടോറസ് പന്തു വലയിലേക്കു തഴുകി വിട്ടു.

ഇറാന്‍റെ ആദ്യ ഗോള്‍... 69ാം മിനിറ്റ്...

പാഴായി പോയ ത്രൂ ബോളുകള്‍ക്കു പ്രായശ്ചിത്തം എന്ന പോലെ ഇറാന്‍ നേടിയ ഗോള്‍. മൈതാന മധ്യത്തിനു സമീപത്തുനിന്നു ബോക്സിലേക്കു ഉയര്‍ന്നു വന്ന പന്തു അല്ലായാര്‍ സയ്യദ് ഹെഡ് ചെയ്ത് ഒപ്പം ഓടി വന്ന സെയിദ് കരീമിക്കു കാല്‍പാകത്തിനു നല്‍കി. സ്പാനിഷ് ഗോള്‍കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസ് കീഴടങ്ങി.

ബിബിന്‍ ബാബു


സെമി ലൈനപ്പായി: ബ്രസീൽ- ഇംഗ്ലണ്ട് , സ്പെയിൻ-മാലി

കോൽക്കത്ത: ഒരു ഗോളിനു പിന്നിൽനിന്നശേഷം ജർമനിക്കെതിരേ രണ്ടെണ്ണം തിരിച്ചടിച്ച് ബ്രസീൽ സെമിയിലെത്തി. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ഒന്നിനെതിരേ രണ്ടു ഗോളിന് ജർമനിയെ തകർത്തു. പൗളിഞ്ഞോയുടെ ഗോളാണ് ജർമനിയുടെ ഹൃദയം തകർത്തത്. രണ്ടാം പകുതിയിൽ ആറു മിനിറ്റിനിടെ വീണ രണ്ടുഗോളുകളാണ് ജർമനിയെ ടൂർണമെന്‍റിൽനിന്നു പുറത്താക്കിയത്.

അവസാന 20 മിനിറ്റ് വരെ ബ്രസീൽ ടൂർണമെന്‍റിൽനിന്നു പുറത്താകുമെന്നു തോന്നിച്ചു. 20-ാം മിനിൽ യാൻ ഫീറ്റ് ആർപ്പിന്‍റെ പെനാൽറ്റി ജർമനിയെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 71, 77 മിനിറ്റുകളിൽ വെവേഴ്സണ്‍, പൗളിഞ്ഞോ എന്നിവരുടെ തകർപ്പൻ ഗോളുളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ബ്രസീൽ ഫോർവേഡ് ലിങ്കൻ നിരവധി അവസരങ്ങൾ നഷ്ടമാക്കി. എന്നാൽ അവസാനം അവസരത്തിനൊത്ത് ഉയർന്ന ബ്രസീൽ മുന്നേറ്റം ഗോൾ നേടി. അലൻ ഒരുക്കിയ പാസിൽ വെവേഴ്സന്‍റെ റോക്കറ്റ് പോലുള്ള ഷോട്ട് വലയിൽ കയറി. രണ്ടാം ഗോൾ 25 മീറ്റർ അകലെ നിന്ന് പൗളിഞ്ഞോ തൊടുത്ത ഷോട്ട് ജർമൻ വലയിൽ തറച്ചു.

ഗോഹട്ടിയിയിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ബ്രസീൽ ഇംന്തണ്ടിനെയും നവി മുംബൈയിൽ നടക്കുന്ന രണ്ടാം സെമിയിൽ സ്പെയിൻ മാലിയെയും നേരിടും. ബുധനാഴ്ചയാണ് മത്സരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.