സംസ്ഥാന സ്കൂൾ കായികോത്സവം: എറണാകുളം കിരീടത്തിലേക്ക്, സ്കൂളുകളിൽ മാർ ബേസിൽ
സംസ്ഥാന സ്കൂൾ കായികോത്സവം: എറണാകുളം കിരീടത്തിലേക്ക്, സ്കൂളുകളിൽ മാർ ബേസിൽ
Sunday, October 22, 2017 10:54 AM IST
പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവം ഇന്നു കൊടിയിറങ്ങുന്പോൾ പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി എറണാകുളം കുതിക്കുന്നു. കഴിഞ്ഞ തവണ തേഞ്ഞിപ്പലത്തു നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുമെന്ന വാശിയുമായി കച്ചകെട്ടിയിറങ്ങിയ എറണാകുളത്തിന് 73 ഫൈനലുകൾ പൂർത്തിയാകുന്പോൾ 28 സ്വർണവും 11 വെള്ളിയും 16 വെങ്കലവുമടക്കം 205 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 16 സ്വർണവും 10 വെള്ളിയും 20 വെങ്കലവുമക്കം 134 പോയിന്‍റുണ്ട്. ആറു സ്വർണവും 17 വെള്ളിയും മൂന്നു വെങ്കലവുമുള്ള കോഴിക്കോടാണ് മൂന്നാമത്. ഏഴു സ്വർണമുള്ള തിരുവനന്തപുരം നാലാമതും നാലു സ്വർണമുള്ള തൃശൂർ അഞ്ചാമതുമാണ്.

രണ്ടാം ദിനത്തിൽ പിന്നോക്കം പോയ കോതമംഗലം മാർ ബേസിൽ മൂന്നാം ദിനം വ്യക്തമായ മേൽക്കൈ നേടി സ്കൂൾ വിഭാഗത്തിൽ കുതിക്കുകയാണ്. 10 സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമടക്കം 57 പോയിന്‍റാണ് അവർക്കുള്ളത്. ആറു സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവുമടക്കം 46 പോയിന്‍റുള്ള മാതിരപ്പള്ളി ഗവ. വിഎച്ച്എസ്എസ് രണ്ടാമതുണ്ട്. 43 പോയിന്‍റുമായി കുമരംപുത്തൂർ മൂന്നാമതും 42 പോയിന്‍റുമായി കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് നാലാമതുമുണ്ട്.

മീറ്റിന്‍റെ മൂന്നാം ദിനമായ ഇന്നലെ മൂന്ന് മീറ്റ് റിക്കാർഡുകൾ പിറന്നു. സീനിയർ പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കോഴിക്കോടിന്‍റെ അപർണ റോയിയും (പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ്) ജൂണിയർ ആണ്‍കുട്ടികളിൽ ആർ.കെ. സൂര്യജിത്തും (ബിഇഎംഎച്ച്എസ്എസ് പാലക്കാട്) റിക്കാർഡ് സ്വന്തമാക്കി. ജൂണിയർ ആണ്‍കുട്ടികളുടെ 4-100 മീറ്റർ റിലേയിൽ തിരുവനന്തപുരത്തിന്‍റെ പേരിലുണ്ടായിരുന്ന 24 വർഷം പഴക്കമുള്ള റിക്കാർഡ് എറണാകുളം തിരുത്തി. സീനിയർ പെണ്‍കുട്ടികളിൽ അനുമോൾ തന്പി, സബ് ജൂണിയർ ആണ്‍കുട്ടികളിൽ തങ്ജാം അലർട്ടണ്‍ സിംഗ് എന്നിവർ മൂന്നാം ദിനം ട്രിപ്പിൾ സ്വർണത്തിനർഹരായി. സീനിയർ പെണ്‍കുട്ടികളിൽ അപർണ റോയി ജൂണിയർ ആണ്‍കുട്ടികളിൽ അഭിഷേക് മാത്യു, പെണ്‍കുട്ടികളിൽ സി.ചാന്ദിനി, കെസിയ മറിയം ബെന്നി, സബ് ജൂണിയർ പെണ്‍കുട്ടികളിൽ പി. അഭിഷ എന്നിവർ ഇരട്ട സ്വർണത്തിനുടമകളായി.


അവസാന ദിനമായ ഇന്ന് 22 ഫൈനലുകൾ നടക്കും. വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സി.കെ. രാജേഷ്കുമാർ

പോയിന്‍റ് നില

ജില്ല (സ്വർണം,വെള്ളി,വെങ്കലം,പോയിന്‍റ്)

എറണാകുളം 28 11 16 205
പാലക്കാട് 16 10 20 134
കോഴിക്കോട് 6 17 3 86
തിരുവനന്തപുരം 7 9 11 72
തൃശൂർ 4 9 4 58
കോട്ടയം 4 4 3 43
മലപ്പുറം 1 6 2 31
പത്തനംതിട്ട 4 1 1 24
കണ്ണൂർ 1 3 2 21
ആലപ്പുഴ 1 1 6 14
ഇടുക്കി 0 2 1 10
വയനാട് 0 2 1 7
കാസർഗോഡ് 1 0 0 5
കൊല്ലം 0 0 1 1

സ്കൂൾ
(സ്വർണം,വെള്ളി,വെങ്കലം,പോയിന്‍റ്)

മാർ ബേസിൽ 10 1 4 57
മാതിരപ്പള്ളി 6 5 1 46
കല്ലടി സ്കൂൾ 6 3 4 43
പുല്ലൂരാംപാറ 5 6 0 42
പറളി 4 4 4 36
സെന്‍റ് ജോർജ് 6 0 4 34
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.