ചാന്പ്യനെ അട്ടിമറിച്ച് റിജു
ചാന്പ്യനെ അട്ടിമറിച്ച് റിജു
Sunday, October 22, 2017 10:54 AM IST
പാലാ: പരിക്കേറ്റ കാലിൽ ബാൻഡേജ് കെട്ടി മത്സരിക്കാനിറങ്ങിയ എറണാകുളം മാർ ബേസിലിലെ റിജു വർഗീസ് സ്വർണത്തിലേക്ക് പറന്നിറങ്ങി. സീനിയർ ആണ്‍കുട്ടികളുടെ ഹൈജംപിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നിലവിലെ ചാന്പ്യൻകൂടിയായ തൃശൂരിന്‍റെ കെ.എസ്. അനന്തുവിനെ നിരാശപ്പെടുത്തിയാണു 1.98 മീറ്റർ ക്ലിയർ ചെയ്തു റിജു സ്വർണം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്എസ്എസിലെ മുഹമ്മദ് ഹിഷാമും 1.98 മീറ്റർ ക്ലിയർ ചെയ്തുവെങ്കിലും ആദ്യ ശ്രമത്തിൽ ക്ലിയർ ചെയ്ത റിജു സ്വർണം നേടുകയായിരുന്നു.

കഴിഞ്ഞ വർഷം സംസ്ഥാന മീറ്റിനിടയിൽ ഉണ്ടായ പരിക്ക് വിടാതെ പിന്തുടർന്നെങ്കിലും അതു വകവയ്ക്കാതെ റിജു മത്സരത്തിനിറങ്ങുകയായിരുന്നു. കാസർഗോഡ് ബിരിക്കുളം കോളംകുളം ആലയ്ക്കൽ വീട്ടിൽ വർഗീസിന്‍റെയും സാലിയുടെയും മകനായ റിജു മാർബേസിലെ പരിശീലിക ഷിബിയുടെ ശിഷ്യനാണ്. സെയിൽസ്മാനായ അച്ഛൻ റിജുവിന്‍റെ കായികസ്വപ്നങ്ങൾക്ക് പിന്തുണയുമായി പാലായിലുമെത്തിയിരുന്നു. എറണാകുളം മണീട് ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ ടി.എൻ. ദിൽഷിത് 1.9 6 മീറ്റർ ചാടി വെങ്കലം നേടി. 1.92 മീറ്റർമാത്രം ക്ലിയർ ചെയ്യാനായ അനന്തുവിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.


ബിജു കൂട്ടപ്ലാക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.