ആന്‍സ്റ്റിനും അപര്‍ണയും അതിവേഗതാരങ്ങള്‍
ആന്‍സ്റ്റിനും അപര്‍ണയും അതിവേഗതാരങ്ങള്‍
Saturday, October 21, 2017 12:43 PM IST
പാലാ: മഴയില്‍ നനഞ്ഞുകുതിര്‍ന്ന ട്രാക്കിനും തളര്‍ത്താനാവാത്ത പോരാട്ടവീര്യത്തോടെ കുതിച്ചു പാഞ്ഞ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും അപര്‍ണാറോയിയും 61-ാമത് സ്‌കൂള്‍ കായികമേളയില്‍ അതിവേഗ താരങ്ങള്‍.

11.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് തന്‍റെ ഏറ്റവും മികച്ച പ്രകടനവുമായാണ് തിരുവനന്തപുരം സായിയിലെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജി വേഗരാജാവായത്. കഴിഞ്ഞ തവണ ജൂണിയര്‍ തലത്തില്‍ കാഴ്ചവച്ച പ്രകടനം ആവര്‍ത്തിച്ചാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്എസിലെ അപര്‍ണ വേഗറാണിപ്പട്ടം നേടിയത്. 12.34 സെക്കന്‍ഡിലാണ് അപര്‍ണ ഫിനിഷിംഗ് ലൈന്‍ തൊട്ടത്.

ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം സായിയുടെ സി. അഭിനവിനാണ് സ്വര്‍ണം.11.08 സെക്കന്‍ഡിലാണ് അഭിനവ് ലക്ഷ്യം മറികടന്നത്. ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിന്‍റെ ഇ. ആന്‍സി സോജന്‍ 12.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത്് സ്വര്‍ണം നേടി. സബ്ജൂണിയര്‍ വിഭാഗത്തില്‍ കോതമംഗലം സെന്‍റ് ജോര്‍ജിന്‍റെ മണിപ്പൂരി താരം തങ്ജാം അലേര്‍ട്ടന്‍ സിംഗിനാണ് സ്വര്‍ണം.12.34 സെക്കന്‍ഡിലാണ് തങ്ജാം സ്വര്‍ണത്തിലേക്ക് കുതിച്ചെത്തിയത്. സബ്ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പറളി സ്‌കൂളിന്‍റെ വി.നേഹ 13.46 സെക്കന്‍ഡില്‍ വിജയവര കടന്ന് പൊന്നണിഞ്ഞു.

ആൻസ്റ്റിന് ആദ്യസ്വർണം

സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തന്‍റെ ആദ്യ സ്വര്‍ണം നേടിയാണ് ആന്‍സ്റ്റിന്‍ ജോസഫ് ഷാജി വേഗരാജപ്പട്ടം കരസ്ഥമാക്കിയത്. എസ്എന്‍ജിഎച്ച്എസ്എസ് ചെമ്പഴന്തിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ആന്‍സ്റ്റിന്‍ തന്‍റെ അവസാന സ്‌കൂള്‍ മീറ്റിലാണ് സ്വര്‍ണമെന്ന സ്വപ്‌നനേട്ടത്തിലെത്തിച്ചേര്‍ന്നത്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ആന്‍സ്റ്റിന്‍ ഇവിടെ പുറത്തെടുത്തത്. തൃശൂര്‍ വാടാനപ്പള്ളി മാങ്ങല്‍ വീട്ടില്‍ എം. ഒ. ഷാജി- പ്രവിതാ ഷാജി ദമ്പതികളുടെ മകനാണ് ആന്‍സ്റ്റിന്‍. കഴിഞ്ഞ ജൂണിയര്‍ സ്റ്റേറ്റ് മീറ്റില്‍ സ്വര്‍ണം നേടാനും ആന്‍സ്റ്റിനു കഴിഞ്ഞിരുന്നു. ഇത്തവണ 200 മീറ്ററിലും ആന്‍സ്റ്റിന്‍ ഇറങ്ങുന്നുണ്ട്. 11.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എറണാകുളം തുറവൂര്‍, മാര്‍ അഗസ്റ്റിന്‍സ് എച്ച്എസിലെ നിബിന്‍ ബൈജുവിനാണ് വെള്ളി. കോതമംഗലം സെന്‍റ് ജോര്‍ജിന്‍റെ മുഹമ്മദ് നൂര്‍ ഹഖിനാണ് വെങ്കലം.11.23 സെക്കന്‍ഡിലാണ് മുഹമ്മദ് ലക്ഷ്യത്തിലെത്തിയത്. വേഗറാണിപ്പട്ടം ചൂടിയ അപര്‍ണാ റോയ് കഴിഞ്ഞ തവണ ജൂണിയര്‍ തലത്തിലായിരുന്നു മത്സരിച്ചത്. അന്ന് വെള്ളിമെഡല്‍ നേടിയ അപര്‍ണ ഇത്തവണ അത് സ്വര്‍ണമാക്കി മാറ്റി.

ആദ്യകാലത്ത് അത്‌ലറ്റിക്‌സിനൊപ്പം ഫുട്‌ബോളും കളിച്ചിരുന്ന അപര്‍ണ പിന്നീട് അത്‌ലറ്റിക്‌സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ഫുട്‌ബോള്‍ ഉപേക്ഷിക്കുകയായിരുന്നു. കൂടരഞ്ഞി ഓവേലില്‍ വീട്ടിലെ അധ്യാപക ദമ്പതിമാരായ റോയിയുടെയും ടീനയുടെയും മകളാണ് പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അപര്‍ണ. ദേശീയ സ്‌കൂള്‍ മീറ്റില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സിലും 100 മീറ്റര്‍ റിലേയിലും സ്വര്‍ണവും 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും നേടിയിരുന്നു. തിരുവനന്തപുരം സായിയുടെ കെ.എം. നിഭ 12.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അപര്‍ണയ്ക്കു പിന്നില്‍ രണ്ടാമതായി. 12.78 സെക്കന്‍ഡില്‍ ലക്ഷ്യം പിന്നിട്ട ആലപ്പുഴ ചാരമംഗലം ഗവണ്‍മെന്‍റ് ഡിവിഎച്ച്എസ്എസിലെ ജി. രേഷ്മ വെങ്കലം നേടി.


ട്രിപ്പിൾ അഭിനവ്

ജൂണിയര്‍ ആണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരം സായിയുടെ സി. അഭിനവിന് ഇത് തുടര്‍ച്ചായ മൂന്നാം സ്വര്‍ണമാണ്. തന്‍റെ നാലാം സ്‌കൂള്‍മീറ്റിനിറങ്ങിയ അഭിനവ് തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ ഇരിക്കൂര്‍ കോല്‍ക്കണ്ടിയിലെ കൂലിപ്പണിക്കാരനായ രത്‌നാകരന്‍റെയും റീഷയുടെയും മകനായ അഭിനവ് നാലു വര്‍ഷം മുമ്പാണ് സായിയിലെത്തുന്നത്. 200 മീറ്ററിലും അഭിനവ് മത്സരിക്കുന്നുണ്ട്. പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ചഎസ്എസിന്‍റെ എ.സി. അരുണിനാണ് ഈയിനത്തില്‍ വെള്ളി. അരുണ്‍ 11.21 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നപ്പോള്‍ 11.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് തിരുവനന്തപുരം സായിയുടെ തന്നെ അഖില്‍ ബാബു വെങ്കലം നേടി.

ജൂണിയര്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ആന്‍സി സോജന്‍ കഴിഞ്ഞ വര്‍ഷം അഞ്ചാമതായിരുന്നു. പരിശീലനത്തിനു നേരിട്ട ബുദ്ധിമുട്ടുകളെ മറികടന്നാണ് ആന്‍സി സ്വര്‍ണം പിടിച്ചെടുത്തത്.200,100 മീറ്റര്‍ റിലേയിലും ആന്‍സി മത്സരിക്കുന്നുണ്ട്. പരിശീലകന്‍ കണ്ണന്‍ മാഷ് പകര്‍ന്നു തന്ന ആത്മവിശ്വാസമാണ് തന്‍റെ നേട്ടത്തിനു പിന്നിലെന്ന് സോജന്‍-ജാന്‍സി ദമ്പതികളുടെ മകളായ ആന്‍സി പറയുന്നു. മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ പി.ഡി. അഞ്ജലിക്കാണ് ഈയിനത്തില്‍ വെള്ളി.12.72 സെക്കന്‍ഡിലാണ് അഞ്ജലി രണ്ടാമതെത്തിയത്. കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിന്‍റെ ആന്‍ റോസ് ടോമി 12.80 സെക്കന്‍ഡില്‍ വെങ്കലം സ്വന്തമാക്കി.

സ്വർ‌ണം നേടാൻ മണിപ്പൂരിൽനിന്ന്

സബ്ജൂണിയര്‍ വിഭാഗത്തിലെ വേഗതയേറിയ താരമായ തങ്ജാം മണിപ്പൂര്‍ ഇംഫാല്‍ സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം വെങ്കലമായിരുന്നു. മണിപ്പൂര്‍ പോലീസിലെ ഉദ്യോഗസ്ഥനായ അമരേന്ദറിന്‍റെയും ബബിതയുടെയും മകനായ തങ്ജാം രണ്ടു വര്‍ഷമായി കേരളത്തില്‍ വന്നിട്ട്. ലോങ്ജംപ്, 80 മീറ്റര്‍ ഹര്‍ഡില്‍എന്നീ ഇനങ്ങളിലും തങ്ജാം ഇറങ്ങുന്നുണ്ട്. 12.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോട്ടയം കുറുമ്പനാടം സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ റാനന്‍ ഇമ്മാനുവേല്‍ തോമസിനാണ് ഈയിനത്തില്‍ വെള്ളി. 12.57 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് തൃശൂര്‍ വളപ്പാട് ഗവണ്‍മെന്‍റ് വിഎച്ചഎസ്എസിലെ ഐ.എസ് മുഹമ്മദ് റമീസ് വെങ്കലം നേടി.

പറളിയിലെ പറവ

സബ്ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ചാമ്പ്യനായ വി. നേഹ പാലക്കാട് പറളി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫോട്ടോ ഫിനിഷിലൂടെയാണ് നേഹ കോഴിക്കോട് പുല്ലാരാംപാറ സെന്‍റ് ജോസഫ് എച്ച്എസിലെ സാനിയ ട്രീസ സണ്ണിയില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്.

നേഹ 13.46 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ 13.49 സെക്കന്‍ഡിലാണ് സാനിയ ഫിനിഷ് ചെയ്തത്. വെങ്കലം നേടിയ തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്‍റെ അലീന സെബാസ്റ്റ്യന്‍ 13.67 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ജില്ലാ മീറ്റില്‍ സ്വര്‍ണം നേടിയാണ് പാലക്കാട് കൊടുമ്പിലുള്ള കരിപ്പാലി വീട്ടില്‍ വെള്ളയപ്പന്‍-ഇന്ദിര ദമ്പതികളുടെ മകളായ നേഹ ഇവിടെയെത്തിയത്. ട്രിപ്പിള്‍ ജംപിലും നേഹ ഇറങ്ങുന്നുണ്ട്.

അജിത് ജി. നായര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.